Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂർ: കേന്ദ്ര റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ ലൈംഗികാരോപണവുമായി കന്നഡ നടി രംഗത്ത്. കന്നട സിനിമാ നടിയും മോഡലുമായ മൈത്രിയ ഗൗഡയാണ് കാർത്തികിനെതിരെ ആർ.ടി നഗർ പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച രാത്രി വൈകി പരാതി നൽകിയത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാർത്തിക് ഗൗഡയ്‌ക്കെതിരെ ആർ ടി നഗർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. ബലാത്സംഗം, വഞ്ചന കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്. മേയ് എട്ടിന് ഇവരുടെ സുഹൃത്ത് വഴിയാണ് കാർത്തികും മൈത്രേയിയും പരിചയപ്പെട്ടത്. പിന്നീട് ആ ബന്ധം പ്രണയമായി വളർന്നു. ജൂണ്‍ അഞ്ചിന് കാർത്തികിന്റെ മംഗലാപുരത്തെ വീട്ടിൽ വച്ചാണ് വിവാഹം നടന്നതെന്ന് മൈത്രേയി പരാതിയിൽ പറയുന്നു. അതിനുശേഷം തന്റെ സമ്മതത്തോട് കൂടിയല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും അവർ ആരോപിച്ചു. വിവാഹത്തിൽ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടുകൂടി മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ വിവാഹം ചെയ്യാമെന്ന് കാർത്തിക ഉറപ്പു നൽകിയിരുന്നതായും മൈത്രിയ ആരോപിക്കുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മൈത്രിയ മാദ്ധ്യമങ്ങൾക്ക് നൽകി.അതേസമയം ആരോപണം സദാനന്ദ ഗൗഡയും കാർത്തികും നിഷേധിച്ചിട്ടുണ്ട്. തന്റെ പിതാവ് ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണെന്നും ആ ബഹുമാനം നശിപ്പിക്കില്ലെന്നും കാര്‍ത്തിക് ഗൗഡ പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണമെന്ന് മന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കി.
Leave a Reply