Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങളിൽ എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടു.നൂറോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ഖ്വയ്ദയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 180 കിലോ മീറ്റര്‍ അകലെയുള്ള ബാജി പട്ടണത്തിലായിരുന്നു ആക്രമണ പരമ്പരയുടെ തുടക്കം. നഗരത്തിലെ പൊലീസ് സ്റ്റേഷന് സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തിയശേഷം പൊലീസ് സ്റ്റേഷനകത്തും ഭീകരര്‍ ആക്രമണം നടത്തി.അഞ്ച് പൊലീസുകാരും മൂന്ന് ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ബാഗ്ദാദിന് സമീപമുണ്ടായ മറ്റൊരാക്രമണത്തില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു.കര്‍ബലയിലെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോയ ബസ് തടഞ്ഞ് നിര്‍ത്തി 12 ഷിയാ വിഭാഗക്കാരെ ഭീകരര്‍ വെടിവെച്ചുകൊന്നു.തിക്രിതിലെ പ്രാദേശിക കൗണ്‍സില്‍ മന്ദിരത്തില്‍ ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സുരക്ഷാ സേന ശ്രമിക്കുന്നതിനിടെ ഭീകരര്‍ ശക്തമായി തിരിച്ചടിച്ചതോടെ ഇവിടെയും നിരവധി പേര്‍ കൊല്ലപ്പെട്ടു.
Leave a Reply