Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഒരു നേരത്തെ ഭക്ഷണം എടുത്തതിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ആ യുവാവിനെ മർദിച്ചു കൊന്നപ്പോൾ ആക്രമിക്കുന്ന സമയത്ത് ഒപ്പം നിന്ന് കൊലച്ചിരിയുമായി സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത യുവാവിനെ കണ്ടെത്തി. ഇയാളുടെ പേര് ഉബൈദ് എന്നാണെന്നും സോഷ്യല്‍മീഡിയ പറയുന്നു.
നമ്മളൊക്കെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുശീലിച്ചിട്ടുള്ള ഇത്തരത്തിലുള്ള കൊടുംക്രൂരതക്ക് നമ്മുടെ കേരളം സാക്ഷിയായപ്പോൾ ലജ്ജിച്ചു തല താഴ്ത്താനേ നമുക്കൊക്കെ നിർവാഹമുള്ളൂ. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ ഇന്നലെയായിരുന്നു നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചിരുന്നു. ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.
മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു.
Leave a Reply