Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി എംഎൽഎ പൊലീസ് കുതിരയുടെ കാൽ തല്ലിയൊടിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടത്തിയ സമരം പൊലീസ് തടയാന്‍ ശ്രമിക്കവെയായിരുന്നു സംഭവം. പ്രതിഷേധക്കാരെ തടയാൻ നിയോഗിച്ചിരുന്ന 3000 പൊലീസ് സംഘത്തിലെ അംഗമായിരുന്നു കുതിരയും. പ്രതിഷേധത്തിനിടെ അക്രമാസക്തനായ ബിജെപി എംഎൽഎ ഗണേഷ് ജോഷി ലാത്തി ഉപയോഗിച്ച് കുതിരയുടെ കാൽ തല്ലി ഒടിക്കുകയായിരുന്നു.കുറുവടി ഉപയോഗിച്ച് കുതിരയുടെ കാലില്‍ ആഞ്ഞടിച്ച എംഎല്‍എയെ പ്രോത്സാഹിപ്പിച്ച് പ്രവര്‍ത്തകര്‍ ചുറ്റും കൂടിയതോടെ തുടര്‍ച്ചയായുള്ള അടിയേറ്റ് കുതിര നിലത്തു വീഴുകയായിരുന്നു. പ്രതിരോധിക്കാന്‍ വന്ന പൊലീസുകാര്‍ക്കുനേരെയും അക്രമം തുടര്‍ന്നു. കാലൊടിഞ്ഞ് നിലത്തുവീണ കുതിര അവശതയില്‍ കിടക്കുകയായിരുന്നു.കുതിരയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്റ്റർമാർ വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അതേസമയം, ആരോപണങ്ങളെല്ലാം എംഎല്‍എ നിഷേധിച്ചു. പൊലീസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും. കുതിരയുടെ കാല്‍ ഒടിഞ്ഞതിന് കാരണം താന്‍ അല്ലെന്നും പകല്‍സമയത്ത് പൊലീസ് വെള്ളം നല്‍കാതിരുന്നതാണെന്നുമാണ് എംഎല്‍എ ഗണേഷ് ജോഷിയുടെ വിശദീകരണം.
–
–
Leave a Reply