Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവലഭൂരപക്ഷവും കടന്ന് ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ കുതിക്കുന്നു.ഇതിനോടകം തന്നെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ എന്‍.ഡി.എ മുന്‍തൂക്കം നേടിയിട്ടുണ്ട്.അതേസമയം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വിയെ ആണ് കോണ്‍ഗ്രസ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഏറ്റവും കൂടുതല്‍ എം.പി.മാരെ സംഭാവന ചെയ്യുന്ന ഉത്തര്‍പ്രദേശിലും, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ന്യൂഡല്‍ഹി, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, ബീഹാര്‍, സീമാന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ഡല്‍ഹി,ബീഹാര്‍, ഗുജറാത്ത്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഇതുവരെ ഒറ്റ സീറ്റുപോലും ലഭിച്ചിട്ടില്ല. എന്‍ ഡിഎക്ക് ഒറ്റക്ക് അധികാരത്തില്‍ വരാന്‍ പറ്റുന്ന കാഴ്ചയാണ് രാജ്യത്ത് ദൃശ്യമാകുന്നത്. അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് മോഡിയുടേയും സംഘത്തിന്റെയും മുന്നേറ്റം. അതേസമയം , വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ കേരളത്തില്‍ യു.ഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട്. യു.ഡി.എഫ് 11 സീറ്റിലും എല്‍.ഡി.എഫ് എട്ട് സീറ്റുകളിലും ബി.ജെ.പി ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് ശശി തരൂരും ഒ.രാജഗോപാലും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.അതുപോലെ ചാലക്കുടിയില്‍ പി.സി ചാക്കോയും ഇന്നസെന്റും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.അതുപോലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളായ ഇ.അഹമ്മദും ഇ.ടി മുഹമ്മദ് ബഷീറും വിജയം ഉറപ്പിച്ചു.
Leave a Reply