Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒളിക്യാമറയിലൂടെ ലൈംഗികബന്ധം ചിത്രീകരിച്ചശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം എറണാകുളം ജില്ലയിലെ ഒരു എംഎല്‍എയ്ക്കായി കെണിയൊരുക്കിയതായി വെളിപ്പെടുത്തല്‍. ബ്ലാക്ക്മെയിൽ കേസിൽ പിടിയിലായ റുക്സാനയാണ് പോലീസിനോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തിയിരിക്കുന്നത്. എംഎല്‍എയുടെ ഫോണ്‍ നമ്പര്‍ തന്നത് കേസിലെ നാലാം പ്രതിയും അഭിഭാഷകനുമായ സനലാണെന്നും റുക്സാന ചോദ്യംചെയ്യലില്‍ പോലീസിനോട് പറഞ്ഞു. സനലിന്റെ ബന്ധുവിന്റെ കുട്ടിയുടെ അഡ്മിഷനായി എംഎല്‍എയെ സമീപിക്കണമെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഈ പരിചയം സൗഹൃദമാക്കി കെണിയില്‍ കുരുക്കണമെന്നുമാണ് സനല്‍ നിര്‍ദ്ദേശിച്ചതെന്ന് റുക്സാന പോലീസിനോട് പറഞ്ഞു. അഞ്ചുമാസം മുമ്പായിരുന്നു ഇത്. സനലും കേസിലെ മറ്റൊരുപ്രതിയായ സൂര്യുയും ചേര്‍ന്നാണ് എംഎല്‍എ കെണിയില്‍പ്പെടുത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. ഇതിനായി കൃത്യമായ പദ്ധതിയിട്ടിരുന്നു. എംഎല്‍എയുടെ ഫോണ്‍ നമ്പറും റുക്സാനയ്ക്ക് കൈമാറിയിരുന്നു.ഇത്തരത്തില്‍ സ്വര്‍ണ്ണ വ്യാപാരിയെയും കുടുക്കാന്‍ പദ്ധതിയിട്ടിരുന്നതായും റുക്‌സാന വെളിപ്പെടുത്തി. വ്യക്തമായ പരാതികളില്ലാതെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നാണ് പോലീസ് നിലപാട്. ഇതിന് പിന്നാലെ ഉന്നത രാഷ്ട്രീയ നേതാക്കളേയും ഇവര്‍ കുടുക്കാന്‍ ശ്രമിച്ചതായി റുക്‌സാന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Leave a Reply