Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണാതായ മലേഷ്യൻ വിമാനം കൊച്ചി കടലിൽ വീണതായി ബ്രിട്ടീഷുകാരിയായ കാതറിൻ ടീ വെളിപ്പെടുത്തി. കൊച്ചിയിൽ നിന്നും തയ്ലാന്റിലേക്ക് പോകുകയായിരുന്ന 41കാരി കാതറിൻ ടീയും ഭർത്താവായ മാർക്ക് ഹോണ്‍(50)ഉം 13 മാസമായി സമുദ്ര സഞ്ചാരം നടത്തി വരികയാണ്. മാർച്ച് 8ന് രാത്രി ഏകദേശം 8 മണിക്ക് തങ്ങൾ കൊച്ചി കടലിൽ ഉള്ളപ്പോൾ എന്തോ തീഗോള രൂപത്തിൽ സമുദ്രത്തിൽ വന്നു പതിക്കുന്നത് കണ്ടിരുന്നു. എന്നാൽ താൻ അന്ന് കണ്ട കാഴ്ച്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഞാൻ അപ്പോൾ ഓർത്തിരുന്നില്ല. സമുദ്ര യാത്രയിൽ ആയിരുന്നതിനാൽ തങ്ങൾ മലേഷ്യൻ വിമാനം കാണാതായത് ഒന്നും അറിഞ്ഞിരുന്നില്ല. മാർച്ച് 10ന് ഫുകെറ്റിൽ എത്തിയപ്പോൾ ആണ് വിവരം അറിഞ്ഞതെന്നും കാതറിൻ കൂട്ടി ചേർത്തു. സംഭവ സമയം ഭർത്താവ് കൂടെ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തോടും താൻ ഒന്നും പറഞ്ഞില്ല.
ഉൽക്കയെ പോലെയുള്ള എന്തോ ഒരു വലിയ ഓറഞ്ച് ലൈറ്റ് പ്രകാശിപ്പിച്ച് വരുന്നത് കണ്ടാണ് താൻ അത് ശ്രദ്ധിച്ചത്. എന്നാൽ അതിന്റെ പ്രകാശത്തിൽ അതിന്റെ രൂപം വിമാനത്തെ പോലെ ആണെന്ന് മനസിലായി.അതിനു പിന്നിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. കൂടാതെ മറ്റു രണ്ടു വിമാനങ്ങളെ കൂടെ അതിനു സമീപത്ത് താൻ കണ്ടിരുന്നു എന്നും കാതറിൻ വെളിപ്പെടുത്തി. താൻ കണ്ട കാഴ്ച്ചയെ കുറിച്ച് മറ്റു ബോട്ടുകാരോട് പറഞ്ഞപ്പോൾ ചിലർ തന്നെ കളിയാക്കുകയും ചിലർ വിവരം പുറത്തു വിടാൻ പറയുകയും ചെയ്തു. അന്ന് ഇതു പറയുന്നതിൽ വലിയ കാര്യമില്ലെന്ന് തോന്നിയെങ്കിലും വിമാനം കണ്ടെത്താനായുള്ള തിരച്ചിലിൽ ഏർപ്പെട്ട കപ്പൽ എന്തോ സാങ്കേതിക തകരാറ് മൂലം തിരിച്ചു വരുന്ന വാർത്ത കേട്ടപ്പോൾ തന്റെ പക്കലുള്ള വിവരം പുറത്തു പറയണമെന്ന് തോന്നി. തന്റെ പക്കലുള്ള വിവരം ചിലപ്പോൾ എന്തെങ്കിലും സഹായം നൽകിയാലോ എന്ന് കരുതി. ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും തയ്യാറാക്കി തിരച്ചിൽ നടത്തി വരുന്ന ഏജൻസിയായ ജോയിന്റ് ഏജൻസി കോ-ഒർഡിനേഷൻ സെന്ററിൽ സമർപ്പിച്ചു. എന്നാൽ അന്വേഷണത്തിനെ കുറിച്ച് ഒരു കാര്യവും സ്ഥിരികരിക്കപ്പെട്ടിട്ടില്ല.
Leave a Reply