Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് 11 വയസ്സായ കുട്ടിയുടെ കൈകള്‍ നാട്ടുകാര്‍ തിളച്ച എണ്ണയില്‍ മുക്കി. കൈപൊള്ളി ഗുരുതരമായ പരിക്കുകളോടെ പെഞ്ചാലയ്യ എന്ന ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് നാട്ടുകാര്‍ ക്രൂരമായ ശിക്ഷ വിധിച്ചത്. നെല്ലൂരില്‍ നിന്നും ഏതാനും ദിവസം മുന്‍പാണ് പണി തേടി പെഞ്ചാലയ്യയുടെ കുടുംബം ഇവിടെയെത്തിയത് എന്ന് നാട്ടുകാര്‍ പറഞ്ഞു. ജെ സി ബി ഡ്രൈവറായ നസീര്‍ എന്നയാളാണ് തന്റെ മൊബൈല്‍ഫോണ്‍ കാണുന്നില്ല എന്ന പരാതിയുമായി രംഗത്തെത്തിയത്. മാത്രമല്ല പെഞ്ചാലയ്യയാണ് മൊബൈല്‍ മോഷ്ടിച്ചത് എന്നായിരുന്നു ഇയാളുടെ ആരോപണം. ഫോണ്‍ മോഷ്ടിച്ചിട്ടില്ല എന്ന് കുട്ടിയും കുടുംബവും ആണയിട്ടു പറഞ്ഞെങ്കിലും ആരും വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ അവിടെ തടിച്ചുകൂടിയ നാട്ടുകാരില്‍ പലരുടെയും അഭിപ്രായം സത്യം തെളിയിക്കാന്‍ വേണ്ടി തിളച്ച എണ്ണയില്‍ കൈമുക്കണം എന്നായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ വലതുകൈ ആളുകള്‍ ബലം പ്രയോഗിച്ച് തിളച്ച എണ്ണയില്‍ മുക്കുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
Leave a Reply