Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേന്ദ്രമന്ത്രിമാരുടെ രാജി വളരെ വൈകിപോയെന്നു ബി ജെ പി പ്രതികരിച്ചു. ഇത് വളരെ മുന്നേ ആകാമായിരുന്നു എന്നും, കോണ്ഗ്രസ്സിന്റെ നിരുത്തരവാദപരമായ പ്രവർത്തികൾ മൂലം നിയമസഭയിൽ പാസ് ആക്കേണ്ട പല ബില്ലുകളും മുടങ്ങിപോയി എന്നും ബി ജെ പി കുറ്റപ്പെടുത്തി.
ഉന്നത പദവികള്‍ക്കായി അനന്തരവന്‍ വിജയ് സിംഗ്ലകള്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ബന്‍സലിന് കുടുക്കിലാക്കിയത്. അന്വേഷണം തുടങ്ങിയ സിബിഐ താമസിയാതെ മന്ത്രിയുടെ പങ്കും വെളിച്ചത്തുകൊണ്ടു വരുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. കല്‍ക്കരിപ്പാടം കുംഭകോണത്തെ കുറിച്ച് അന്വേഷിച്ച സിബിഐ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയതാണ് നിയമമന്ത്രിയെ കുടുക്കിയത്. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയനായ അശ്വനി കുമാറിനെ സംരക്ഷിയ്ക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അവസാനഘട്ടം വരെ ശ്രമിച്ചിരുന്നു. രണ്ടു മന്ത്രിമാരും രാജിവെച്ചതോടെ പ്രതിപക്ഷത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇനി പ്രധാനമന്ത്രിയിലേക്ക് തിരിയുമോ എന്നാ ഭയവും കൊണ്ഗ്രസ്സിനുണ്ട്.
Leave a Reply