Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചങ്ങനാശ്ശേരി: പൊലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികളുടെ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി താലൂക്കില്‍ യുഡിഎഫ് ഹർത്താൽ. രാവിലെ ആറിന് തുടങ്ങിയ ഹർത്താൻ വൈകീട്ട് ആറു വരെ തുടരും. കെ.എസ്. ആർ.ടി.സി സർവീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളൊന്നും ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല.
അതേസമയം, ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികളുടെ ആത്മഹത്യ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം കോൺഗ്രസും ബി.ജെ.പിയും മാർച്ചും നടത്തിയിരുന്നു.
വിഷം കഴിച്ചാണ് ചങ്ങനാശ്ശേരിയിലെ സുനി കുമാര്‍, രേഷ്മ ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. ഇവരെ മോഷണക്കുറ്റത്തിനാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്.
അതെസമയം ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ചങ്ങനാശേരി എസ്‌ഐയെ സ്ഥലം മാറ്റി. എസ്‌ഐ സമീര്‍ഖാനെയാണ് സ്ഥലംമാറ്റിയത്.
Leave a Reply