Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതി ചേര്‍ത്തു. ക്രിമിനൽ ഗൂഢാലോചന, അഴിമതി, ജനപ്രതിനിധിയെന്ന നിലയിൽ വിശ്വാസ വഞ്ചന കാണിച്ചു എന്നീ കുറ്റങ്ങളാണ് മൻമോഹനെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. മന്‍മോഹന്‍സിംഗിനെ വിചാരണ ചെയ്യാനും സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.വ്യവസായി കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖ് എന്നിവര്‍ക്കും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഹിന്‍ഡാല്‍ക്കോ ഗ്രൂപ്പ് ഉദ്യോഗസ്ഥരോടും പ്രത്യേക കോടതി മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.2005ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാരമംഗലം ബിർളയുടെ ഹിൻഡാൽകോ ഇൻഡസ്ട്രീസിന് ഒഡീഷയിൽ കൽക്കരിപ്പാടം അനുവദിച്ചത്. തീരുമാനമുണ്ടായ കാലയളവിൽ പ്രധാനമന്ത്രിക്കായിരുന്നു കൽക്കരി മന്ത്രാലയത്തിന്റെയും ചുമതല. കൽക്കരിപ്പാടത്തിന് അനുമതി നൽകിയതിനെ തുടർന്ന് പ്രധനമന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്ന് മൻമോഹൻ സിംഗിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
Leave a Reply