Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:21 am

Menu

Published on January 3, 2014 at 10:09 am

പാചകവാതക വിതരണം സ്തംഭിച്ചു

confusion-over-lpg-price-hike-in-kerala

കൊച്ചി:പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധന സംബന്ധിച്ച ആശങ്കകള്‍ രണ്ടാം ദിനവും തുടര്‍ന്നതോടെ സംസ്ഥാനത്ത് സിലിണ്ടര്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചു.പലയിടത്തും സിലിണ്ടര്‍ സ്‌റ്റോക്കുണ്ടായിരുന്നു,പക്ഷേ വിതരണം നടന്നില്ല.വിവിധ സ്ഥലത്ത് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി.വിലവര്‍ധന പിന്‍വലിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഉറപ്പുനല്‍കിയെന്നും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ രണ്ടുമാസം അനുവദിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അറിയിപ്പു ലഭിക്കാത്ത സാഹചര്യത്തിലാണ് ഏജന്‍സികള്‍ സിലിണ്ടര്‍ വിതരണം നിര്‍ത്തിയത്.ആധാര്‍ നമ്പര്‍ ബാങ്കുമായി ബന്ധിപ്പിക്കേണ്ട കാലാവധി ഡിസംബര്‍ 31നു കഴിഞ്ഞിരുന്നു. ഇതിനുശേഷം ലിങ്ക് ചെയ്യാത്തവര്‍ വിപണിവിലയില്‍ ഗ്യാസ് വാങ്ങണമെന്നതായിരുന്നു തീരുമാനം. ഇപ്രകാരം കംപ്യൂട്ടര്‍ സോഫ്ട്വെയറിലും മാറ്റംവരുത്തി.എന്നാല്‍, ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ രണ്ടു മാസംകൂടി അനുവദിച്ചതോടെ കംപ്യൂട്ടറിലും മാറ്റംവരുത്തേണ്ടതുണ്ട്.ഇപ്പോഴത്തെ സോഫ്റ്റ്വെയര്‍ പ്രകാരം ആധാര്‍ നമ്പര്‍ ബാങ്കുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് വര്‍ധിപ്പിച്ച വിലയായ 1303 രൂപയുടെ ബില്ലേ നല്‍കാനാകൂ.ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്ന് ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.കഴിഞ്ഞ മൂന്നു ദിവസമായി ഏജന്‍സികളില്‍ ബുക്കിങ് നടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.വില സംബന്ധിച്ചും സബ്സിഡി സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ സിലിന്‍ഡറുകള്‍ വിതരണം ചെയ്യേണ്ടെന്ന് ഏജന്‍സികളുടെ സംഘടന നിര്‍ദേശം നല്‍കിയിരുന്നു.വ്യാഴാഴ്ചയും ഗ്യാസ് വാങ്ങാനെത്തിയ ജനങ്ങള്‍ ഏജന്‍സികളിലെത്തി മടങ്ങിപ്പോയി.ഐഒസിക്ക് സംസ്ഥാനത്ത് മൂന്ന് ബോട്ടിലിങ് പ്ലാന്റാണുള്ളത്. കൊല്ലത്ത് പാരിപ്പള്ളിയിലും എറണാകുളത്ത് ഉദയംപേരൂരിലും മലപ്പുറത്ത് ചേളാരിയിലും. മൂന്നിടത്തുമായി 68,000 സിലിന്‍ഡറാണ് പുറത്തുപോകുന്നത്.ഏറ്റവും വലിയ പ്ലാന്റ് ഉദയംപേരൂരിലാണ്. 45,000 സിലിന്‍ഡര്‍ ഇവിടെയാണ് നിറയ്ക്കുന്നത്.പ്രതിദിനം 140-150 ലോഡാണ് തൃശൂര്‍, ഇടുക്കി,എറണാകുളം,കോട്ടയം,ആലപ്പുഴ, പാലക്കാട്,പത്തനംതിട്ട ജില്ലകളിലേക്ക് ഇവിടെനിന്ന് പോയിരുന്നത്.എന്നാല്‍, കഴിഞ്ഞ രണ്ടുദിവസം പോയത് 14 ലോഡ് മാത്രം.90 ലോഡ് സിലിന്‍ഡര്‍ നിറച്ചുവച്ചത് കെട്ടിക്കിടക്കുന്നു.12 ലോഡ് വണ്ടി നിറച്ച സിലിന്‍ഡറുമായി പ്ലാന്റില്‍ കിടപ്പാണ്.രണ്ടു ഷിഫ്റ്റിലായി ജോലിക്കു കയറിയ തൊഴിലാളികള്‍ക്ക് പണിയുമില്ല. ബിപിസിഎലിന്റെ കഴക്കൂട്ടത്തും അമ്പലമുകളിലുമുള്ള പ്ലാന്റുകളില്‍നിന്ന് പ്രതിദിനം 30,000 സിലിന്‍ഡര്‍ കയറ്റിപ്പോയിരുന്നതും നിലച്ചു.എച്ച്പിസിഎല്ലിലെ പ്ലാന്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കഞ്ചിക്കോട്ടും ഇരുമ്പനത്തുമുള്ള പ്ലാന്റുകളില്‍നിന്ന് പ്രതിദിനം 20,000 സിലിന്‍ഡറാണ് നിറച്ചിരുന്നത്. ഇവിടെയെല്ലാം ബോട്ടിലിങ് സ്തംഭിച്ചു.വില വര്‍ധിപ്പിച്ചാല്‍ അധികനികുതി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമാകാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.ബുധനാഴ്ചയാണ് പാചകവാതക സിലിന്‍ഡറിന് വില കുത്തനെ വര്‍ധിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News