Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ ഉപഭോക്താവിന് നേരിട്ട് ലഭിക്കുന്ന പദ്ധതിയിൽ പരക്കെ വീഴ്ച്ചകൾ. ആദ്യ ഘട്ടപദ്ധതി രണ്ടുമാസം പിന്നിടുമ്പോള്‍തന്നെ പലര്‍ക്കും സബ്സിഡി തുക ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നില്ല.
ഒരു സിലിണ്ടര്‍ വിപണിവിലയായ 955 രൂപ കൊടുത്ത് വാങ്ങുകയും പിന്നീട് സബ്സിഡി തുകയായ 450 രൂപ ഉപഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നതാണ് പദ്ധതി. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയും ഇത് ഗ്യാസ് ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യുന്നവര്‍ക്കാണ് സബ്സിഡി തുക ബാങ്ക് വഴി എത്തുക. പദ്ധതി വന്നതോടെ ഉപഭോക്താവ് സ്വന്തം മൊബൈല്‍ നമ്പറില്‍നിന്ന് വിളിച്ച് ഓണ്‍ലൈനായാണ് സിലിണ്ടറിന് ബുക് ചെയ്യേണ്ടത്. പണം അക്കൗണ്ടില്‍ എത്തിയെന്ന സന്ദേശം മൊബൈലില്‍ വരുകയും ചെയ്യും. ഈ പ്രക്രിയ എല്ലാം പൂര്‍ത്തിയാക്കിയിട്ടും പലര്‍ക്കും പണം അക്കൗണ്ടില്‍ എത്തിയിട്ടില്ല. അതേസമയം, മൊബൈല്‍ സന്ദേശം ലഭിച്ചിട്ടുമുണ്ട്.
പരാതിക്കാരെ ഗ്യാസ് ഏജന്‍സികള്‍ ബാങ്കുകളിലേക്ക് പറഞ്ഞുവിടുന്നു. ബാങ്ക് അധികൃതര്‍ പക്ഷേ കൈമലര്‍ത്തുന്നു
ഇതെല്ലാം സ്ഥിര കഴ്ച്ചകളാകുന്നു . സര്‍ക്കാര്‍ പരസ്യങ്ങളില്‍ കാണുന്ന ടോള്‍ഫ്രീ നമ്പറുകളില്‍ വിളിച്ചിട്ടും ഗുണമില്ല.
Leave a Reply