Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടമാനഭംഗ കേസിൽ ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയെ വിമർശിച്ച് കേസിലെ പ്രതി മുകേഷ് സിങ്.രാത്രിയിൽ തനിച്ച് പുറത്തു പോയ പെൺകുട്ടിയാണ് കുറ്റക്കാരിയെന്നാണിയാൾ പറയുന്നത്. ബി.ബി.സി വാർത്താ ചാനൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിക്കായി നൽകിയ അഭിമുഖത്തിലാണ് മുകേഷിന്റെ വിവാദ പരാമർശം. ‘ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അവര്‍ എതിര്‍ക്കരുതായിരുന്നു. മിണ്ടാതെ നിന്ന് ബലാത്സംഗം ചെയ്യാന്‍ അനുവദിക്കണമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ എല്ലാം കഴിഞ്ഞശേഷം അവളെ അവിടെ ഉപേക്ഷിച്ച് പോകുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ആണിനെ മാത്രമേ മര്‍ദ്ദിക്കുമായിരുന്നുള്ളൂ.’ ‘ഒരു കൈ കൊണ്ട് മാത്രം ശബ്ദമുണ്ടാവില്ല- രണ്ടും കയ്യും മുട്ടണം.’ അഭിമുഖത്തില്‍ പറയുന്നു. ‘ നല്ല പെണ്‍കുട്ടികള്‍ രാത്രി 9 മണിക്ക് കറങ്ങി നടക്കില്ല. ആണിനേക്കാള്‍ പെണ്ണാണ് ബലാത്സംഗത്തിന് ഉത്തരവാദി. ആണും പെണ്ണും തുല്യരല്ല. വീട്ടുജോലിയും വീട്ടുകാര്യവുമാണ് പെണ്ണിനു പറഞ്ഞിട്ടുള്ളത്. ഡിസ്‌കോയും ബാറില്‍ പോക്കും രാത്രി തെറ്റായ കാര്യം ചെയ്യലും മോശം വസ്ത്രം ധരിക്കലുമൊന്നും സ്ത്രീ ചെയ്യാന്‍ പാടില്ല. 20% പെണ്‍കുട്ടികള്‍ മാത്രമാണ് നല്ലവര്‍.’‘വധശിക്ഷ സ്ത്രീകള്‍ക്ക് കൂടുതല്‍ അപകടകരമാകുകയേ ഉള്ളൂ. മുമ്പ് അവര്‍ ബലാത്സംഗം ചെയ്ത ശേഷം അവളോട് പോകാന്‍ പറയും. അവള്‍ ആരോടും ഇക്കാര്യം പറയില്ല. ഇപ്പോള്‍ അവര്‍ ബലാത്സംഗം ചെയ്യുമ്പോള്‍, പ്രത്യേകിച്ച് ക്രിമിനലുകള്‍, അവര്‍ അവളരെ കൊല്ലും.’ മുകേഷ് അഭിപ്രായപ്പെടുന്നു.2012 ഡിസംബറിലാണ് രാജ്യത്തെ ഞെട്ടിച്ച ദില്ലി സംഭവം ഉണ്ടായത്. സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയേയും സുഹൃത്തിനേയും ബസില്‍ വന്ന സംഘം ആക്രമിക്കുകയും പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമാണ് ഉണ്ടായത്. സംഭവസമയത്ത് ബസ്സിന്റെ ഡ്രൈവര്‍ ആയിരുന്നു മുകേഷ്.
Leave a Reply