Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:46 am

Menu

Published on September 12, 2013 at 11:49 am

ഇന്ത്യൻ ജനതയെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാല്‍സംഗത്തിന്റെ ശിക്ഷാവിധി വെള്ളിയാഴ്ച

delhi-gang-rape-verdict

ന്യൂഡല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരാണെന്ന് ദല്‍ഹിയിലെ പ്രത്യേക അതിവേഗ കോടതി കണ്ടത്തെിയ നാലു പ്രതികള്‍ക്ക് വെള്ളിയാഴ്ച ശിക്ഷ വിധിക്കും. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും മാനസാന്തരത്തിന് അവസരം നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചു.

പ്രതികളായ ബസിലെ ക്ളീനര്‍ മുകേഷ് സിങ് (26), പഴക്കച്ചവടക്കാരന്‍ പവന്‍ ഗുപ്ത (19), ജിംനേഷ്യം പരിശീലകന്‍ വിനയ് ശര്‍മ (20), അക്ഷയ് സിങ് താക്കൂര്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച ഒന്നൊഴികെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്കാണ് സാകേതിലെ അതിവേഗ കോടതിയില്‍ ശിക്ഷ സംബന്ധിച്ച വാദം തുടങ്ങിയത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ ഈ കേസ് ആ ഗണത്തില്‍പ്പെടില്ളെന്നായിരുന്നു പ്രതിഭാഗം വാദം. ദയക്ക് യാചിച്ച നിസ്സഹായയായ പെണ്‍കുട്ടിയോട് അലിവില്ലാതെ പെരുമാറിയ പ്രതികളോട് ദയ കാട്ടരുതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യമാണിതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ശിക്ഷ വിധിക്കുമ്പോള്‍ ഓരോ പ്രതിയും ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രത്യേകം പരിഗണിക്കണം. മാനഭംഗംചെയ്ത് കൊലപ്പെടുത്തുന്നതിന് വധശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News