Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ബലാത്സംഗ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ കോടതികൾ നിർദ്ദേശിക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് അവളുടെ ശരീരം പരിശുദ്ധമായ ക്ഷേത്രം പോലെയാണ്. ഇരയായ സ്ത്രീയോട് പ്രതിയുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ പറയുന്നത് അവരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും സുപ്രീം കോടതി പറഞ്ഞു. മധ്യപ്രദേശില്‍നിന്നുളള പീഡനക്കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം.പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച മദ്രാസ് ഹൈകോടതി, ഇരയെ സന്ദര്‍ശിച്ച് അവരുടെ സമ്മതം വാങ്ങി വിവാഹം കഴിക്കാമെന്ന് നിര്‍ദേശിച്ചത് വിവാദമായിരുന്നു. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.താനൊരിക്കലും അയാളെ വിവാഹം കഴിക്കില്ലെന്നും ഒത്തുതീര്‍പ്പിന് താല്‍പര്യമല്ലെന്നും കേസില്‍ നീതിയാണ് തനിക്ക് വേണ്ടതെന്നും പെണ്‍കുട്ടി പ്രതികരിച്ചിരുന്നു.
Leave a Reply