Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:00 pm

Menu

Published on July 2, 2014 at 10:49 am

സുനന്ദയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താൻ തരൂരും ഗുലാംനബി ആസാദും ഇടപെട്ടെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

doctor-alleges-he-was-pressured-to-give-false-report-of-sunanda-pushkars-autopsy

ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌ക്കറുടെ പോസ്റ്റുമോര്‍ട്ടം തിരുത്താന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍.  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക്ക് ഡോക്ടര്‍ സുധീര്‍ ഗുപ്തയാണ് വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.ഇതോടെ ഒരിടവേളക്കുശേഷം സുനന്ദാ പുഷ്‌ക്കര്‍ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡോ. സൂധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാധീനമുപയോഗിച്ചു എന്നതിന് തെളിവായി എയിംസ് ഡയറക്ടര്‍ക്ക് തരൂര്‍ അയച്ച ഇമെയില്‍ സന്ദേശത്തിന്റെ പകര്‍പ്പും ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് കൈമാറിയിട്ടുണ്ട്. എയിംസിന്റെ പ്രസിഡന്റും ആരോഗ്യമന്ത്രിയുമായിരുന്ന ഗുലാം നബിആസാദ് വിഷയം മൂടിവെക്കുന്നതിനുവേണ്ടി ഇടപെട്ടുവെന്നും ഡോ. ഗുപ്ത ആരോപിക്കുന്നു.കഴിഞ്ഞ ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത് രാത്രി എട്ടോടെ മടങ്ങിവരുമ്പോള്‍ സുനന്ദയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്‌ടെന്നാണ് ശശിതരൂര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമെന്നും ഇത് ആത്മഹത്യയോ കൊലപാതകമോ ആകാമെന്നുമായിരുന്നു സുധീര്‍ ഗുപ്തയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഫോറന്‍സിക്ക് വിഭാഗം തലവന്‍ എന്ന സ്ഥാനത്തുനിന്ന് നീക്കുമെന്ന ഭയമാണ് ഗുപ്തയുടെ ആക്ഷേപത്തിന് പിന്നിലെന്ന് എയിംസ് അധികൃതര്‍ പറയുന്നു. സുധീര്‍ ഗുപ്ത ആരോപണം നിഷേധിച്ചിട്ടുണ്ട്‌. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തയാറെടുക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News