Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതി പിതാവിനൊപ്പം സ്കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥിനി അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസിനടിയില്‍പെട്ട് മരിച്ചു. പള്ളിക്കണ്ടി എം.പി. ഹൗസില്‍ സലീമിന്‍െറ മകള്‍ ഖദീജ (18) ആണ് ചേവായൂർ പ്രെസന്റേഷൻ സ്കൂളിനു സമീപം ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ നടന്ന അപകടത്തില്‍ മരിച്ചത്. സലീം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോവൂരിലെ മെഡിക്കല്‍ കോളജ് കാമ്പസ് സ്കൂളില്‍ പരീക്ഷ കഴിഞ്ഞു വരും വഴി ആയിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി പിന്‍ചക്രത്തിനടിയില്‍പെട്ടു. പൈപ്പ്ലൈനിടാനായി കുഴിച്ചിട്ട റോഡിലൂടെയാണ് ബസ് മരണവേഗത്തില്‍ വന്നത്. അപകടം നടന്നതോടെ ഡ്രൈവര്‍ ബസില്‍നിന്നിറങ്ങിയോടി. ക്ഷുഭിതരായ നാട്ടുകാര്‍ ബസ് കല്ളെറിഞ്ഞു തകര്‍ത്തു.
Leave a Reply