Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഫ്രിക്കയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ എബോള ശക്തമായി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഗിനിയിയയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് പ്രയാണം ആരംഭിച്ച ഈ വൈറസ് നിരവധി മനുഷ്യരെ കൊന്നൊടുക്കി കഴിഞ്ഞു.എന്നാല്‍ ആഫ്രിക്കയും കടന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം പടരുന്നതില്‍ ലോകാരോഗ്യ സംഘടനയേയും ആശങ്കയിലാക്കിയിട്ടുണ്ട്.
സമീപകാലത്ത് കണ്ടെത്തിയ വൈറസുകളിൽ ഏറ്റവും അപകടകാരിയാണ് എബോള വൈറസ്. രക്തത്തിലൂടെ മനുഷ്യരുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് ആന്താരികാവയവയങ്ങളെയാണ് കൂടുതലായും ബാധിക്കുന്നത്. ഇതു ആന്തരിക രക്ത സ്രാവത്തിനു കാരണമാകുന്നു. വൈറസ് ബാധ 25 ശതമാനം മുതൽ 90 ശതമാനം രോഗികളുടെയും ജീവൻ കവരുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.വളരെ പെട്ടെന്ന് പടർന്ന് പിടിക്കുന്ന എബോള വൈറസിനുള്ള കുത്തിവെയ്പ് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അവശ്യ മരുന്നുകളുടെ ക്ഷാമവും പകർച്ചപ്പനി തടയുന്നതിനു കാരണമാകുന്നു. കുരങ്ങൻമാരിലും മനുഷ്യരിലുമാണ് കൂടുതലായി എബോള വൈറസ് വളരുന്നത്.രോഗം പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പത്തില്‍ താഴെ ശതമാനം മാത്രം സാധ്യതയാണ് വൈദ്യശാസ്ത്രം കല്‍പ്പിച്ചിട്ടുള്ളത്.
എബോള പനിയുടെ സാന്നിധ്യം; ലക്ഷണങ്ങള്‍ തിരിച്ചറിയാം:
വായുവിലൂടെ വ്യാപിക്കുമെന്ന പേടി വേണ്ട. പക്ഷെ രോഗിയുടെ സ്പര്‍ശനം, വിയര്‍പ്പ്, തുമ്മല്‍ എന്നിവയിലൂടെ വൈറസ് പകരും. ശരീരത്തിലെ ദ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. വൈറസ് പിടിപെട്ട് രണ്ടു മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെയുള്ള സമയത്താവും രോഗത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. പനിയെ കൂടാതെ തൊണ്ടവേദന, തലവേദന, പേശികളുടെ വേദന വയറിളക്കം, ശര്ദ്ദില് തുടങ്ങിയ ലക്ഷണങ്ങളും എബോള വൈറസ് ബാധിച്ചവരില്‍ കാണുന്നുണ്ട്. വൈറസുകള്‍ കരളിനെയും വൃക്കയെയും ബാധിക്കുന്നതോടെ രക്തസ്രാവവും ഉണ്ടാകും. ലോലമായ രക്തധമനികളെ വൈറസുകള്‍ ആക്രമിക്കുന്നതിനാല്‍ കണ്ണ്, കാത്, വായ്, എന്നിവിടങ്ങളില്‍ നിന്നും രക്തസ്രാവം ഉണ്ടാവും. കണ്ണിന്റെ കൃഷണമണിയല്ലാത്ത ഭാഗം ചുവന്നു തടിക്കും. ശരീര ചര്‍മ്മത്തില്‍ കരിവാളിച്ച് രൂപാന്തരപ്പെടും. ഇതിനോടകം വൈറസ് പിടിപെട്ട രോഗിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം സാവകാശം തകരാറിലാക്കി പിന്നീട് മരണവും സംഭവിക്കും.
നിലവില്‍ ഈ വൈറസിനെതിരെ ഇതുവരെ വാക്സിനുകള്‍ ലഭ്യമല്ല. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും രോഗബാധിതരാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതൊടെ ഒരുമാസത്തില്‍ കൂടുതല്‍ ഈ രോഗത്തിനെതിരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ സഹകരിക്കാത്തതും പ്രശ്നം വഴളാക്കുന്നു.കട്ടിയേറിയ റബ്ബര്‍ ബൂട്ടുകള്‍, ഇംപെര്‍മിയബിള്‍ ബോഡിബ് സ്യൂട്ട്, കട്ടിയേറിയ കൈയ്യുറകള്‍,മാസ്ക്,തുടങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചാണ് രോഗികളെ ഡോക്ടര്‍മാര്‍ ചികിത്സിക്കാനെത്തുന്നത്. എന്നാല്‍ ഇതരം വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് അധിക സമയം ഇരിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ശരീരത്തില്‍ നിന്ന് ചൂട് പുറത്തുപോകാന്‍ ഈ വസ്ത്രങ്ങള്‍ അനുവദിക്കാത്തതാണ് കാരണം.ഈ രോഗം ഏഷ്യന്‍ മേഖലകളിലേക്ക് കടന്നതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാര്‍ ജോലിചെയ്യുന്നു എന്നത് ഇന്ത്യയെ കൂടുതല്‍ വിഷമിപ്പിക്കുന്നുമുണ്ട്. നിലവില്‍ സൈബീരിയയിലേക്കും, സിറിയയിലേക്കും ഈ വൈറസ് എത്തിയതായി വാര്‍ത്തകളുണ്ട്.
Leave a Reply