Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് എഫ്.എ. കപ്പ് ഫുട്‌ബോളില്‍നിന്നു പുറത്തായി. താരത്തിളക്കത്തിലും തലയെടുപ്പിലും പിന്നില്‍ നില്‍കുന്ന സ്വാന്‍സീ സിറ്റിയോട് സ്വന്തം തട്ടകമായി ഓള്‍ഡ്ട്രഫോഡില്‍ 2-1ന് തോല്‍വി വഴങ്ങിയാണ് യുനൈറ്റഡ് നാലാം റൗണ്ട് കാണാതെ നാണംകെട്ട് മടങ്ങിയത്. കളിയുടെ ആദ്യ പകുതിയില്‍ 1-1ന് സമനില പാലിച്ച് ഇരുവരും റീപ്ളേ മാച്ച് ഉറപ്പിച്ചപ്പോള്‍ അവസാന മിനിറ്റില്‍ ഗോളടിച്ചാണ് സ്വാന്‍സീ മാഞ്ചസ്റ്റര്‍ യുനൈറ്റഡിൻറെ മരണക്കുഴി തോണ്ടിയത്. 12ാം മിനിറ്റില്‍ വെയ്ന്‍ റൂടല്‍ജിൻറെ ഗോളിലൂടെ സ്വാന്‍സിയാണ് യുനൈറ്റഡിൻറെ മണ്ണ് ഇളക്കിമറിച്ചത്. 16ാം മിനിറ്റില്‍ യാവിയര്‍ ഹെര്‍ണാണ്ടസ് മറുപടി ഗോളടിച്ച് ടീമിന് സമനില നല്‍കിയെങ്കിലും പിന്നീട് വല കുലുക്കാന്‍ യുനൈറ്റഡിന് കഴിഞ്ഞില്ല. 80ാം മിനിറ്റില്‍ ഫാബിയോ ഡിസില്‍വ ചുവപ്പ് കാര്‍ഡുമായി പുറത്തായതോടെ പത്തിലേക്ക് ചുരങ്ങിയ യുനൈറ്റഡിന്‍െറ പ്രതിരോധ വിള്ളല്‍ മുതലെടുത്ത് 90ാം മിനിറ്റിലായിരുന്നു ഐവറികോസ്റ്റ് താരം വില്‍ഫ്രഡ് ബോണി യുനൈറ്റഡിനെ ഞെട്ടിച്ച് വിജയ ഗോളടിച്ചത്.പ്രീമിയര്‍ ലീഗ് സീസണില്‍ ആറ് കളി തോറ്റ് 34 പോയിന്‍റുമായി ഏഴാം സ്ഥാനത്തുള്ള യുനൈറ്റഡിനും കോച്ച് ഡേവിഡ് മോയസിനും ഇരട്ട പ്രഹരമാവും ഈ തോല്‍വി. അവസാന ലീഗ് മത്സരത്തില്‍ ടോട്ടന്‍ഹാമിനോട് തോറ്റതിനു പിന്നാലെയാണ് എഫ്.എ കപ്പില്‍ 11 തവണ ചാമ്പ്യന്മാരായ യുനൈറ്റഡ് മൂന്നാം റൗണ്ടില്‍ പുറത്താവുന്നത്.അതേസമയം ചെല്‍സി, ലിവര്‍പൂള്‍, സണ്ടര്‍ലന്‍ഡ്, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവര്‍ നാലാം റൗണ്ടില്‍ കടന്നു. ലിവര്‍പൂള്‍ 2-0ത്തിന് ഒള്‍ധം അത്ലറ്റികിനെ വീഴ്ത്തിയപ്പോള്‍, ചെല്‍സി 2-0ത്തിന് ഡെര്‍ബിയെ മടക്കിയയച്ചു. ജോണ്‍ ഒബി മൈകലും ഒസ്കറുമാണ് ചെല്‍സിയുടെ സ്കോറര്‍മാര്‍. ലിവര്‍പൂളിനു വേണ്ടി ഇയാഗോ അസ്പാസിനൊപ്പം ഒള്‍ധാമിൻറെ ജെയിംസ് തര്‍കോവസ്കിയും ഗോള്‍ നേടി.
Leave a Reply