Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:25 am

Menu

Published on December 13, 2013 at 4:51 pm

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ജാമ്യം

fodder-scam-sc-grants-bail-to-lalu-prasad

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ജാമ്യം അനുവദിക്കണമെന്ന ലാലുവിന്‍െറ ആവശ്യം ജാര്‍ഖണ്ഡ് ഹൈകോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ ലാലുവിന് മത്സരിക്കാന്‍ സാധിക്കില്ല.മൂന്ന് കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ലാലുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഉള്‍പ്പെട്ട 37 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചുണ്ട്, അഞ്ച് വര്‍ഷത്തെ തടവുശിക്ഷയില്‍ ഒരു വര്‍ഷം ലാലു പൂര്‍ത്തിയാക്കി, ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാന്‍ സമ്മതമാണെന്ന ലാലുവിന്‍െറ ഉറപ്പും പരിഗണിച്ചാണ് ജാമ്യം.കോടികളുടെ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം പിഴയുമാണ് റാഞ്ചി പ്രത്യകേ സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. തട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ലാലു അടക്കമുള്ളവരെ കോടതി ശിക്ഷിച്ചത്.സംസ്ഥാന വിഭജനത്തിനു മുമ്പ് ബിഹാറില്‍ ഉള്‍പ്പെട്ടിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് 37.7 കോടി രൂപ പിന്‍വലിച്ച് അവിഹിത ഇടപാട് നടത്തിയെന്നാണ് സി.ബി.ഐ കേസ്. ലാലുവിനു പുറമെ മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ 46 പ്രതികളാണ് കേസിലുള്ളത്. ലാലു അടക്കമുള്ളവര്‍ ബിര്‍സ മുണ്ട ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ലാലുവിനും ജെ.ഡി.യു നേതാവ് ജഗദീഷ് ശര്‍മക്കും എം.പി സ്ഥാനം നഷ്ടമായി. രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന എം.പിമാരുടെയും എം.എല്‍.എമാരുടെയും സഭാംഗത്വം തല്‍ക്ഷണം നഷ്ടമാവുമൊന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണിത്.

Loading...

Leave a Reply

Your email address will not be published.

More News