Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഖാര്‍തൂം: ഇന്ധനവിലയിലെ സബ്സിഡി വെട്ടിക്കുറച്ചതിനെതിരായ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് സുഡാനില്‍ മൂന്നുദിവസത്തിനകം 29 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച തുടക്കമിട്ട പ്രക്ഷോഭം കലാപമായി മാറിയതിനെ തുടര്‍ന്ന് പൊലീസിന് പുറമെ സംഘര്‍ഷമേഖലയില്‍ സൈന്യത്തെ വിന്യസിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ പ്രതിഷേധ പ്രകടനം നടത്താന്‍ പ്രതിപക്ഷം ആഹ്വാനം ചെയ്തതിനെതുടര്‍ന്ന് തലസ്ഥാനമായ ഖാര്‍തൂമില്‍ സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തി.സബ്സിഡി വെട്ടിക്കുറച്ച് പെട്രോളിയത്തിൻറെ വില കൂട്ടാനുള്ള തീരുമാനമാണ് പ്രതിഷേധ റാലിക്ക് വഴിയൊരുക്കിയത്.അതിനിടെ യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ ബശീര്‍ റദ്ദാക്കി. ന്യൂയോര്‍ക്കില്‍ എത്തിയാല്‍ ബശീറിനെ അറസ്റ്റ് ചെയ്യണമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്.
Leave a Reply