Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ ചൂട് കെട്ടടങ്ങും മുൻപേ ഇതാ വീണ്ടും ഒരു ക്രൂരപീഡനം. ഡൽഹിയില്‍ പത്തൊന്‍പതുകാരിയായ വേലക്കാരി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി വീടു കൊള്ളയടിച്ചു . ഇന്നലെ വൈകിട്ട് നാലുമണിയോടെ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹരിനഗര്‍ മേഖലയിൽ ബിസിനസുകാരനായ രാജന്‍ ഥാപ്പറുടെ വീട്ടിലാണ് സംഭവം. മൂന്നു പേരടങ്ങുന്ന അക്രമി സംഘം വീട്ടിൽ അതിക്രമിച്ചു കയറിയാണ് വേലക്കാരിയെ പീഡിപ്പിച്ചത്. ഈ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. അക്രമി സംഘത്തിലെ രണ്ടു പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് അവർ മൊഴി നൽകി. ഈ സമയം സംഘത്തിലെ അപരന്‍ വീട് കൊള്ളയടിക്കുകയും ചെയ്‌തതത്രേ. ഥാപ്പറുടെ ഭാര്യ വീട്ടിലെത്തിയപ്പോള്‍ വേലക്കാരിയെ പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വീട്ടിലെ വിലപിടിപ്പുള്ള വസ്‌തുക്കള്‍ മോഷണം പോയതായും കണ്ടെത്തി. പരുക്കേറ്റ വേലക്കാരിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുമ്പു മാത്രമാണ് ഇവര്‍ ഥാപ്പറുടെ വീട്ടില്‍ ജോലിക്കായെത്തിയത്. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Leave a Reply