Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം അവരുടെ ഓഫീസിൽ നിന്നും വീട്ടിലേക്കുള്ള വഴിയിലായി പലയിടങ്ങളിലായി ഉള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോഴാണ് ഇയാളുടെ അറസ്റ്റ് ഉണ്ടായത്. അഞ്ഞൂറിൽ പരം വരുന്ന ദൃശ്യങ്ങളിൽ നിന്നാണ് സംശയാസ്പദമായ നിലയിൽ ഇയാളെ കണ്ടതും അറസ്റ്റ് ചെയ്തതും.
കൊലപാതകത്തിന് അഞ്ചു ദിവസങ്ങൾക്കു ശേഷമാണ് ഇയാളുടെ അറസ്റ്റ്. ഇയാൾക്ക് കൊലപാതകവുമായി ബന്ധപ്പെട്ട എന്തെങ്കിലും പങ്കുണ്ടെന്നു പോലീസ് അന്വേഷിച്ചു വരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം ഈ സ്ഥലത്തെ മൊബൈൽ ടവറിൽ ഇയാളുടെ നമ്പറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഇടയ്ക്കു ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയും പിന്നീട് ഓൺ ആകുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തോട് അടുത്ത ദിവസങ്ങളിൽ ഇയാൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. അതോടൊപ്പം ഗൗരി ലങ്കേഷ് യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ഇയാൾ പിന്തുടരുന്നതായ രീതിയിലുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രഥമ ദൃഷ്ടിയാൽ ഒരു വാടകക്കൊലയാളി ആവാം ഇയാൾ എന്ന് സംശയിക്കുന്നുണ്ട്. അതേസമയം കൊലപാതകം നടന്ന ദിവസങ്ങളിൽ ഗൗരി ലങ്കേഷിന്റെ വീടിന്റെ പരിസരപ്രദേശങ്ങളിലായി സംശയാസ്പദമായ സാഹചര്യത്തിൽ ചില അപരിചതരെ കണ്ടതായും പരിസരവാസികൾ പറയുന്നുണ്ട്.
Leave a Reply