Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇരിക്കൂർ : മകൾ സ്വത്ത് ചോദിച്ചതിന് 4 വയസ്സുള്ള കൊച്ചുമകൻറെ തലയിൽ മുത്തച്ഛൻ തിളച്ച വെള്ളമൊഴിച്ചു. സംഭവത്തിൽ കെ.സഹദ് ഷാ (4)ന് ആണ് പരിക്കേറ്റത്. സമീപത്തുണ്ടായിരുന്ന അമ്മ മുബിന (35)യ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇരിക്കൂര്‍ നിടുവള്ളൂരില്‍ ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഇരുവരെയും നാട്ടുകാർ ചേർന്ന് ഇരിക്കൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുബീന തനിക്ക് അര്‍ഹതപ്പെട്ട സ്വത്ത് ഭാഗംവെച്ചുനല്കണമെന്ന് മുബിന പിതാവ് സി.എച്ച്.മുഹമ്മദിനോട് ആവശ്യപ്പെട്ടു. എന്നാൽ തികഞ്ഞ എതിർപ്പായിരുന്നു മുഹമ്മദിന്. വാക്കുതർക്കം തുടങ്ങിയതോടെ പെട്ടെന്ന് അകത്തുപോയ മുഹമ്മദ് വൈദ്യുതി ഹീറ്ററില്‍ വെള്ളം തിളപ്പിച്ചെടുത്ത് വരാന്തയില്‍ ഇരിക്കുകയായിരുന്ന ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ചു. സഹദിന്റെ തലയിലൂടെയാണ് തിളച്ച വെള്ളം ഒഴിച്ചതു. ഇതിനിടയില്‍ മുഹമ്മദ് വീട്ടില്‍നിന്ന് പുറത്തേക്ക് പോയിരുന്നു. ഇരിക്കൂര്‍ എസ്.ഐ. കെ.പി.രാധാകൃഷ്ണന്‍ ആശുപത്രിയിലെത്തി മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ചെയ്തു. സഹദിന്റെ തലയിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. മുബിനയുടെ രണ്ടു കാലുകളും പൊള്ളിയിട്ടുണ്ട്. നിടുവള്ളൂര്‍ അന്നത്ത് വീട്ടില്‍ എ.എച്ച്.അബ്ദുള്‍കലാമിന്റെ ഭാര്യയാണ് മുബിന. മുഹമ്മദിനെ പോലീസ് കണ്ടെത്താനായിട്ടുള്ള അന്വേഷണത്തിലാണ്.
Leave a Reply