Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:57 am

Menu

Published on May 14, 2014 at 12:36 pm

ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പോ…???

harihara-varma-was-the-missing-sukumara-kurup

തിരുവനന്തപുരം: കൊല്ലപ്പെട്ടിട്ട് ഇത്രയും നാളായിട്ടും  ഹരിഹരവര്‍മ്മ ആരെന്ന് പോലീസിന്  കണ്ടെത്താനായിട്ടില്ല.ഇതുപോലെ കണ്ടെത്താനാകാതെ പോയ മറ്റൊരാളിലേക്കാണ് പോലിസിൻറെ ഇപ്പോഴത്തെ  സംശയങ്ങള്‍ നീളുന്നത്.വേറെ ഒന്നുമല്ല ഇതുപോലെ പോലിസിനെ കുഴയ്ക്കുന്ന ഒരു കേസിലെ മുഖ്യ പ്രതിയാണോ വര്‍മ്മ എന്നാണ് കേരളാ പോലീസിന്റെ സംശയം. ഇത് കണ്ടെത്തുന്നതിന് സുകുമാരക്കുറുപ്പിന്റെ ബന്ധുക്കള്‍ക്ക് ഡി.എന്‍.എ. പരിശോധന നടത്താന്‍ ആലോചിക്കുകയാണ് പോലിസ് . വര്‍മ്മയുടെ രക്തബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡി.എന്‍.എ പരിശോധന നടത്തുന്നതിനെ കുറിച്ച് പോലീസ് ആലോചിക്കുന്നത്. ഈ പരിശോധന നടത്തുന്നതിന് സാങ്കേതികമായി ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇത് മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. വര്‍മ്മ ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്ത പോലീസിനെ കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട് വിട്ടുപോയ ഒരാള്‍,അങ്ങനെ ഒരു സംശയമാണ് പോലീസിനുള്ളത്. അത് സുകുമാരക്കുറുപ്പ് ആകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഒരു സംശയത്തിന്റെ പേരില്‍ സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഡിഎന്‍എയുമായി സാദൃശ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.കുറുപ്പിൻറെ തിരോധാനം സംസ്ഥാന പോലീസിന് നേരിടേണ്ടി വന്ന എക്കാലത്തെയും നാണക്കേടില്‍ ഒന്നായിരുന്നു. വര്‍ഷങ്ങളുടെ അന്വേഷണത്തിന് ഒടുവില്‍ ക്രൈംബ്രാഞ്ച് ഈ കേസ് അവസാനിപ്പിച്ച പോലെയാണ്. 1984 ജനവരിയില്‍ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ വധത്തിന് പിന്നാലെ ഒളിവില്‍പോയ സുകുമാരക്കുറുപ്പിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ സുകുമാരക്കുറുപ്പു നടത്തിയ ആ കൊലപാതകം പിന്നീട് സിനിമകഥകള്‍ക്ക് പോലും പ്രചോദനമായി .കൊലപാതകത്തിന് ശേഷം അദൃശ്യനായ കുറുപ്പ് എവിടെയെന്നു ഇതുവരെ ആര്‍ക്കും അറിയില്ല. സമാനമായ കഥ തന്നെയാണ് ഇവിടെയും .എന്നാല്‍ ഇത്തവണ കൊല്ലപ്പെട്ട വ്യക്തി ആരെന്ന കാര്യത്തിലാണ് പോലിസ് കുഴയുന്നത് .രത്നങ്ങള്‍ വാങ്ങാം എന്നപേരില്‍ ഹരിഹരവര്‍മ്മയെ സുഹൃത്തായ വട്ടിയൂര്‍ക്കാവിലുള്ള ഹരിദാസിന്റെ മകളുടെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം ഒരു സംഘം ക്ലോറോഫോം മണപ്പിച്ച ശേഷം കഴുത്തു ഞെരിച്ചുകൊല്ലുകയും, രത്‌നങ്ങള്‍ കവര്‍ച്ച ചെയ്യുകയുമായിരുന്നു .എന്നാല്‍ പിന്നിടുള്ള അന്വേഷണത്തില്‍ ആ രത്നങ്ങള്‍ വ്യാജമാണ് എന്ന് കണ്ടെത്തുകയായിരുന്നു ..ഹരിഹരി വര്‍മ്മയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടും അദ്ദേഹത്തെ തേടി രക്ത ബന്ധുക്കള്‍ ആരും തന്നെ എത്തിയിരുന്നില്ല. രണ്ട് ഭാര്യമാരാണ് എത്തിയത്. അവര്‍ക്കാണെങ്കില്‍ ഹരിഹര വര്‍മ്മ എവിടത്തുകാരനാണെന്ന് പോലും കൃത്യമായി അറിയുമായിരുന്നില്ല.വളരെ കാലം മുമ്പ് നാട് വിട്ടുപോയ ആരെങ്കിലുമാകാം ഹരിഹരവര്‍മ്മ എന്ന നിഗമനത്തിലാണ് പോലീസ്. അത്തരത്തില്‍ കാണാതായവരുടെ പോലീസ് പട്ടികയില്‍ ഇന്നും ഒന്നാം സ്ഥാനത്ത് സുകുമാരക്കുറുപ്പാണ്. മറ്റ് പലരെയും സംശയത്തിന്റെ നിഴലില്‍ പോലീസ് നിരീക്ഷിച്ചെങ്കിലും ഒരു തുമ്പുമുണ്ടായില്ല. സുകുമാരക്കുറുപ്പിന്റെ ജന്മസ്ഥലം മാവേലിക്കരക്ക് സമീപം ചെറിയനാട് ആണ്. വര്‍മ്മ പരിചയപ്പെടുന്ന മിക്കവരോടും മാവേലിക്കര കൊട്ടാരത്തിലെ അംഗമെന്ന് പരിചയപ്പെടുത്താറുണ്ട്. കുറുപ്പാണോയെന്ന പോലീസിന്റെ സംശയത്തിന് ഒരു കാരണമിതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News