Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:ഹർത്താല്‍ നടത്തുന്നവര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു.ആര്‍ക്കുവേണ്ടിയാണ് ഹര്‍ത്താല്‍.ഹര്‍ത്താല്‍ കൊണ്ട് എന്താണ് പ്രയോജനം.എല്‍.ഡി.എഫ് ഹര്‍ത്താല്‍ പരാമര്‍ശിച്ച് ഹൈക്കോടതി ആരാഞ്ഞു.ഏതെങ്കിലും ഹര്‍ത്താലുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്നു ചിന്തിക്കണം.കഴിഞ്ഞ ഏഴു വര്‍ഷമായി മുന്നൂറിലധികം ഹര്‍ത്താലുകള്‍ നടന്നു. എന്നാല്‍ ആര്‍ക്കും ഒരു പ്രയോജനവും ഹര്‍ത്താലുകള്‍ കൊണ്ട് ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃശ്ശൂരില്‍ നിന്നുള്ള ഒരു പാറമട ഉടമ പോലീസ് സംരക്ഷണം തേടിക്കൊണ്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഹര്‍ത്താലിനെ കുറിച്ച് പറഞ്ഞത്.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് എതിരെയാണ് എല്‍ഡിഎഫ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.പാറമട ഉടമകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അല്ലേ എന്നായിരുന്നു കോടതി സൂചിപ്പിച്ചത്.ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ മാറ്റിവെച്ചുവെങ്കിലും ഹര്‍ത്താല്‍ കോടതിയുടെ പരാമര്‍ശത്തിന് വിധേയമായി.ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് രാജ്യ പുരോഗതി ഉണ്ടാകില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു.ഹര്‍ത്താല്‍ നടത്തുന്നവര്‍ അത് ആലോചിക്കണം.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് എതിരെ പ്രതിഷേധിക്കുന്നവര്‍ റിപ്പോര്‍ട്ട് വായിച്ചുനോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റുമോ എന്നും കോടതി തിരക്കി.കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കാനുള്ള നടപടി വേണമെന്നുള്ള മറ്റൊരു ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചും പരിഗണിച്ചിരുന്നു.ഇതു സംബന്ധിച്ചുള്ള നടപടികള്‍ കോടതി തിരക്കി.സ്വകാര്യ സ്വത്തുക്കള്‍ക്കും ഹര്‍ത്താല്‍ മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം ഈടാക്കാനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ആലോചനയിലുണ്ടെന്നും ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Leave a Reply