Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റോം: ഈജിപ്തില്‍നിന്ന് മാള്‍ട്ടയിലേക്കു പോയ അഞ്ഞൂറോളം അഭയാർത്ഥികളെ മാൾട്ടാ തീരത്തിന് അടുത്തുവച്ച് മനുഷ്യക്കടത്തുകാർ ബോട്ടുമുക്കി കൊന്നതായി റിപ്പോർട്ട്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. സിറിയ, പലസ്തീന്‍, ഈജിപ്ത്, സുഡാന്‍ എന്നീ രാജ്യങ്ങളില്‍നിന്നു തൊഴില്‍തേടി യൂറോപ്പിലേക്കു പോയ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടാണ് ദുരന്തത്തിനിരയായത്. കൂടുതൽ ചെറിയ ബോട്ടിലേക്ക് മാറിക്കയറാൻ വിസമ്മതിച്ചതാണ് കടത്തുകാരെ പ്രകോപിപ്പിച്ചത് എന്ന് രക്ഷപ്പെട്ടവർ പറയുന്നു. അഭയാര്‍ഥി ബോട്ടിന്റെ പിന്നാലെ മനുഷ്യക്കടത്തുകാരുടെ ബോട്ടുമുണ്ടായിരുന്നു. നടുക്കടലില്‍ വച്ച് അഭയാര്‍ഥി ബോട്ടിലുള്ളവരോട് മറ്റൊരു ബോട്ടില്‍ കയറാന്‍ ആവശ്യപ്പെട്ടു. അവര്‍ അനുസരിക്കാത്തതിനെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടന്നു. ചോര്‍ച്ചയുള്ള ബോട്ടായതിനാലാണ് അതില്‍ കയറാന്‍ അഭയാര്‍ഥികള്‍ വിസമ്മതിച്ചതെന്നു പറയപ്പെടുന്നു. ഇതേത്തുടര്‍ന്നു മനുഷ്യക്കടത്തുകാര്‍ തങ്ങളുടെ ബോട്ട് അഭയാര്‍ഥികളുടെ ബോട്ടില്‍ ഇടിപ്പിക്കുകയായിരുന്നു.രണ്ടു പലസ്തീന്‍കാര്‍ക്കു പുറമേ ഒമ്പതുപേരെ ഗ്രീസിന്റെയും മാള്‍ട്ടയുടെയും കപ്പലുകള്‍ രക്ഷിച്ചു. ബാക്കിയുള്ളവര്‍ മുഴുവന്‍ മുങ്ങിമരിച്ചെന്നാണു റിപ്പോര്‍ട്ട്. ഈജിപ്തിലെ ഡാമിയേറ്റയില്‍ നിന്നും സെപ്റ്റംബറിലാണ് സംഘം യൂറോപ്പിലേക്ക് യാത്ര തിരിച്ചത്.സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എന്നാല്‍ പലസ്തീന്‍കാരുടെ ഭാഷ്യം ശരിയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍( ഐഒഎം) വക്താവ് ലിയോനാര്‍ഡ് ഡോയില്‍ പറഞ്ഞു.മെഡിറ്റനേറിയന്‍ കടലില്‍ ഈ വര്‍ഷം തന്നെ ഇത്തരത്തില്‍ ഏകദേശം 2500ഓളം പേര്‍ക്ക് ജിവന്‍ നഷ്ടപ്പെട്ടതായി ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Leave a Reply