Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ചൈനയും പന്ത്രണ്ട് കരാറുകളില്‍ ഒപ്പു വെച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കാന്‍ ധാരണയായത്. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതും അതിര്‍ത്തി തര്‍ക്കവും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു. ഡല്‍ഹിയിലെ ഹൈദരബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടു നിന്നു. രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ സീ ജിന്‍ പിങിന് ആചാരപരമായ വരവേല്‍പ്പ് നല്‍കി രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അതിര്‍ത്തിയിലെ സമാധാനമാണ് പ്രധാനമെന്നും ഇതിനായി ഇരു രാജ്യങ്ങളുടെയും പരസ്പര സഹകരണം അനിവാര്യമാണെന്നും കൂടിക്കാഴ്ചക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. കൈലാസ്-മാനസ സരോവര്‍ യാത്രക്ക് സിക്കിം വഴി സമാന്തര പാതക്കുള്ള ധാരണയുമായി. കൂടാതെ ഇരുരാജ്യങ്ങളും കൈകോര്‍ത്ത് പഞ്ചവല്‍സര സാമ്പത്തിക വികസനത്തിന് പദ്ധതി രേഖയും കൈമാറി.
Leave a Reply