Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസീലൻഡിനെതിരെതിരെ 240 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് വൻ തകർച്ചയോടെ തുടക്കം. സ്കോർ ബോർഡിൽ അഞ്ച് റൺസ് എത്തുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമ (നാലു പന്തിൽ ഒന്ന്), ലോകേഷ് രാഹുൽ (ഏഴു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (ആറു പന്തിൽ ഒന്ന്) എന്നിവരാമ് പുറത്തായത്. നാല് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്ത് (0), ദിനേഷ് കാർത്തിക് (0) എന്നിവർ ക്രീസിൽ. നേരത്തെ, മഴമൂലം റിസർവ് ദിനത്തിലേക്കു നീണ്ട ഇന്നിങ്സിനൊടുവിലാണ് ന്യൂസീലൻഡ് ഇന്ത്യയ്ക്കു മുന്നിൽ 240 റൺസ് വിജയലക്ഷ്യമുയർത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റൺസെടുത്തത്. ന്യൂസീലൻഡ് ഇന്നിങ്സിലെ ശേഷിച്ച 23 പന്തിൽ 28 റൺസാണ് പിറന്നത്. റോസ് ടെയ്‍ലർ (90 പന്തിൽ 74), ടോം ലാഥം (11 പന്തിൽ 10), മാറ്റ് ഹെൻറി (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചൽ സാന്റ്നർ (ആറു പന്തിൽ ഒൻപത്), ട്രെന്റ് ബോൾട്ട് (മൂന്നു പന്തിൽ മൂന്ന്) എന്നിവർ പുറത്താകാതെ നിന്നു. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിന് ഇന്നലെ നഷ്ടമായത്. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ 10 ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസ്‍വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
Leave a Reply