Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാലി: ഇന്ത്യോനേഷ്യയിൽ 2004 ൽ ഉണ്ടായ സുനാമി ദുരന്തത്തിൽ കാണാതായ പെണ്‍കുട്ടി വർഷങ്ങൾക്ക് ശേഷം തിരികെയെത്തി. ഇന്ത്യോനേഷ്യയിലെ ബാലിയിൽ കാണാതാവുമ്പോൾ നാലു വയസ്സു മാത്രം പ്രായമുള്ള ജന്നാഹ് എന്ന പെണ്‍കുട്ടിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അന്നത്തെ സുനാമി തിരമാലയിൽപ്പെട്ട് ജന്നാഹ് മരിച്ചുവെന്നാണ് എല്ലാവരും കരുതിയിരുന്നത്. കഴിഞ്ഞ ജൂണിൽ ജന്നാഹിൻറെ അമ്മയുടെ സഹോദരൻ ഇന്ത്യോനേഷ്യയിലെ ഒരു വിദൂര ദ്വീപില്‍ വെച്ച് ജന്നാഹിൻറെ രൂപ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അത് ജന്നാഹ് തന്നെയാണെന്ന് തെളിഞ്ഞത്. മകളെ തിരിച്ചു കിട്ടിയത് ദൈവത്തിൻറെ കാരുണ്യം കൊണ്ടാണെന്ന് പെണ്‍കുട്ടിയുടെ അമ്മ ജമീല പറഞ്ഞു. സുനാമി ഉണ്ടായ സമയത്ത് കടലിലേക്ക് ഒഴുകിപ്പോയ ജന്നാഹിനെ ഒരു മീൻപിടുത്തക്കാരനാണ് രക്ഷിച്ചത്. ഇയാൾ പിന്നീട് ജന്നാഹിനെ വളർത്തി വരികയായിരുന്നു.അന്നത്തെ സുനാമി ആക്രമണത്തിൽ നിരവധിയാളുകൾ മരിച്ചിരുന്നു.
Leave a Reply