Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജറുസലേം: ഗാസയില്‍ രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണം ഇസ്രയേല്‍ ശക്തമാക്കി .ഇന്നലെ നടന്ന ആക്രമണത്തില്‍ 9 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.അതിനിടെ ഗാസയിലെ സായുധസേനാ കേന്ദ്രങ്ങളിലുള്‍പ്പെടെ വ്യോമാക്രമണം നടന്നതായി ഹമാസ് സ്ഥിരാകരിച്ചു. ഇസ്രയേലിനെതിരെയുള്ള ആക്രമണങ്ങളെ തടയാനാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം. ഹമാസിനെതിരേയുള്ള യുദ്ധം ഉടനെയൊന്നും തീരില്ലെന്നും നാല്പതിനായിരം റിസര്‍വ് ഭടന്മാരെ വിളിക്കാന്‍ തങ്ങള്‍ക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഇസ്രയേലി സൈന്യം അറിയിച്ചു. ഇന്നലെ പ്രധാനമന്ത്രി നെതന്യാഹൂവിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധമന്ത്രി മോഷെ യാലോണ്‍, ചീഫ് ഓഫ് സ്റ്റാഫ് ലഫ്.ജനറല്‍ ബെന്നി ഗാന്റ്‌സ്, ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ബെറ്റ്‌സിന്റെ മേധാവി യോറാം കോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദീര്‍ഘമായ പോരാട്ടത്തിനു തയാറാവാന്‍ പ്രധാനമന്ത്രി നെതന്യാഹൂ നിര്‍ദേശിച്ചു. കരയാക്രമണം പരിഗണനയിലുണെ്ടന്നും അദ്ദേഹം അറിയിച്ചു.ഇസ്രായേല്‍ ബെയ്റ്റന്യൂ പാര്‍ട്ടിയുടെ നേതാവും വിദേശമന്ത്രിയുമായ അവിഗ്‌ദോര്‍ ലീബര്‍മാന്‍ നെതന്യാഹൂവിന്റെ ലിക്കുഡ് പാര്‍ട്ടിയുമായി ബന്ധം വിച്ഛേദിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. ഹമാസിനെതിരേയുള്ള നടപടികള്‍ക്ക് തീവ്രത പോരെന്നാണ് ലീബര്‍മാന്റെ പരാതി.ജൂണ്‍ 12ന് മൂന്ന് ഇസ്രേലി യുവാക്കളെ ഹെബ്രോണില്‍ ഹമാസ് തട്ടിക്കൊണ്ടുപോയി വധിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഇതെത്തുടര്‍ന്ന് ജറൂസലമില്‍ ഒരു പലസ്തീന്‍ബാലനെ യഹൂദ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ചുട്ടെരിച്ചു. ഈ കേസില്‍ ആറ് യഹൂദരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Leave a Reply