Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 7:59 pm

Menu

Published on August 27, 2014 at 9:43 am

ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ

israel-hamas-agree-to-end-gaza-conflict

ഗാസ സിറ്റി: ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ഹമാസും  ഇസ്രയേലും ധാരണയായി.ഈജിപ്തിന്‍െറ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം.  കൈറോ ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായി ഫലസ്തീന്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ എല്ലാവരും അംഗീകരിച്ചതായി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.അധിനിവേശം അവസാനിപ്പിക്കുന്നതിനും പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികള്‍ ഭാഗികമായി തുറന്നുകൊടുക്കുക, ഗസ്സയില്‍ പുനര്‍നിര്‍മാണത്തിന് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുക, മത്സ്യബന്ധന മേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുക തുടങ്ങി ഹമാസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ ഇസ്രായേല്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാസിന്‍െറ മറ്റൊരു ആവശ്യമായ ഗസ്സ വിമാനത്താവളത്തിനുള്ള അനുമതി തുടര്‍ ചര്‍ച്ചകളില്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം ഒമ്പതരയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു.  ജൂലൈ എട്ടിന് ആരംഭിച്ച ഏറ്റുമുട്ടലില്‍ 490 കുട്ടികളടക്കം രണ്ടായിരത്തിലധികം പേരുടെ മരണത്തിനു ശേഷമാണ് അമ്പതു ദിവസത്തോളം നീണ്ടുനിന്ന ആക്രമണം നിറുത്തുന്നതിന് ഹമാസും ഇസ്രായേലും ധാരണയാകുന്നത്. ദീര്‍ഘകാല വെടിനിര്‍ത്തല്‍ ധാരണയിലത്തെിയെന്ന് ഹമാസ് നേതാക്കളാണ് ആദ്യം അറിയിച്ചത്. മണിക്കൂറുകള്‍ക്കു ശേഷം ഇസ്രായേല്‍ വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആളുകള്‍ തെരുവിലിറങ്ങി ആഹ്ളാദം പ്രകടിപ്പിച്ചു. 50 ദിവസത്തെ തങ്ങളുടെ പ്രതിരോധത്തിന്‍െറ വിജയമാണിതെന്ന് ഹമാസ് വക്താവ് മൂസ അബൂ മര്‍സൂക് പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News