Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ജയലളിത വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.ഇന്ന് രാവിലെ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി ജയലളിതയെ തെരഞ്ഞെടുത്തിരുന്നു.തൊട്ടുപിന്നാലെ പാര്‍ട്ടി ട്രഷറര്‍ ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.രാജിക്കത്ത് ഗവർണർക്ക് കൈമാറിയിട്ടുണ്ട്.മദ്രാസ് സര്‍വകലാശാലയിലെ സെന്‍റിനറി ഓഡിറ്റോറിയത്തിലായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരില്‍ പ്രമുഖരാരെങ്കിലും പങ്കെടുക്കുമെന്നും സൂചനയുണ്ട്. ഇന്ന് രണ്ട് പൊതുപരിപാടികളിലും ജയലളിത പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയാകുന്നതിനു മുന്നോടിയായി എംജിആര്‍, പെരിയാര്‍ പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തും. സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷം ജയലളിത പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടികളാകും ഇത്.അനധികൃത സ്വത്തുസമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏഴുമാസങ്ങള്‍ക്ക് മുമ്പാണ് ജയലളിത മുഖ്യമന്ത്രിപദമൊഴിഞ്ഞത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയെ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ചയാണ് കുറ്റവിമുക്തയാക്കിയത്. ജയലളിതക്ക് നാല് വര്‍ഷത്തെ ശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ച പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയത്.
Leave a Reply