Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഏറ്റവും അധികം മഴ നൽകിയത് കണ്ണൂർ ജില്ലയിൽ. ഏറ്റവും കുറവ് തിരുവനന്തപുരത്തും.
കണ്ണൂരിൽ ജൂണ്‍ ഒന്നു മുതൽ 26 വരെ 140.8 സെന്റ്റിമിറ്റർ മഴ കിട്ടി. ശരാശരി ഇക്കാലത്ത് കിട്ടേണ്ട 69.3 സെന്റ്റിമിറ്ററിനെകാൾ 103 ശതമാനം കൂടുതൽ. തിരുവനന്തപുരത്ത് ശരാശരി 29.5 സെന്റ്റിമിറ്ററിന്റെ സ്ഥാനത്ത് 53.1 സെന്റ്റിമിറ്റർ മഴ കിട്ടി.
പത്തനംതിട്ട ജിലയിലാണ് വർധന ഏറ്റവും കുറവായത്. 46 ശതമാനം. ശരാശരി 47.7 സെന്റ്റിമിറ്റർ കിട്ടേണ്ട സ്ഥാനത്ത് 69.7 സെന്റ്റിമിറ്റർ മാത്രം. കേരളത്തിൽ മൊത്തം 81 ശതമാനം അധിക മഴ കിട്ടി. 54 സെന്റ്റിമിറ്ററിന്റെ സ്ഥാനത്ത് 97.7 സെന്റ്റിമിറ്റർ.
Leave a Reply