Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: കരുണാനിധി ഒരു ഓർമ്മ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി(94) അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളാൽ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 6.10ന് ആയിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒന്നര വർഷമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. പനിയും അണുബാധയും മൂലം സ്ഥിതി വഷളായി. കൃത്രിമ ശ്വാസനാളം മാറ്റിവെച്ച് വീട്ടിലെത്തിയെങ്കിലും രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
രാജാജി ഹാളിൽ പൊതുദർശനത്തിനു വച്ച മൃതദേഹം കാണാൻ ജനപ്രവാഹം. ഇന്ന് വൈകിട്ട് 4 മണി വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് മറീന ബീച്ചിൽ സംസ്കരിക്കും.
മൃതദേഹം മറീന ബീച്ചിൽ സംസ്കരിക്കുന്നത് അനുവദിക്കാത്തതിനെ തുടർന്ന് ഇന്നലെ രാത്രി ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്നലെ രാത്രി തുടങ്ങിയ വാദം ഇന്ന് പുലർച്ച വരെ തുടർന്നെങ്കിലും ഇന്ന് രാവിലെക്ക് ഹർജി മാറ്റിവെച്ചു. മുൻ മുഖ്യമന്ത്രിയെ മറീനയിൽ സംസാരിക്കാൻ പാടില്ലെന്ന പ്രോട്ടോകോളിനെ ഉന്നയിച്ചാണ് സർക്കാരിന്റെ വാദം നിലനിന്നിരുന്നത്. സർക്കാരിന്റെ വാദം ഗാന്ധി സ്മാരകത്തിനു സമീപം നൽകാം എന്നായിരുന്നു. എന്നാൽ കോടതി ഡിഎംകെയുടെ ഹർജി അംഗീകരിച്ചു.
രാജാജി ഹാളിൽ ഉമ്മൻചാണ്ടി എത്തി ആദരാഞ്ജലി അർപ്പിച്ചു. അന്തിമോപചാരം അർപ്പിക്കാനായി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ എത്തിച്ചേരും.
Leave a Reply