Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രക്കും ജനതാദള്‍ യുനൈറ്റഡ് (ജെ.ഡി.യു) എം.പി ജഗദീഷ് ശര്‍മക്കും നാലു വര്‍ഷം തടവ് വിധിച്ചു. റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി പ്രവാസ് കുമാര്‍ സിങ് ആണ് വിധി പ്രഖ്യാപിച്ചത്.ക്രിമിനല്‍ നിയമം, അഴിമതി വിരുദ്ധ നിയമം എന്നിവ പ്രകാരമുള്ള കുറ്റമാണ് ലാലു അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയത്. മൊത്തം അഞ്ചുപേര്‍ കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തി.
ലാലുവിൻറെയും ജഗദീഷ് ശര്‍മയുടെയും ലോക്സഭാംഗത്വം ഉടനടി നഷ്ടമാകുകയും ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുമുണ്ടാകും .
950 കോടിയുടെ കാലത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 61 കേസുകളില്‍ അഞ്ചണ്ണെത്തിലാണ് ലാലു പ്രതിയായിട്ടുള്ളത്. ലാലു പ്രതിയായ കേസുകളിലെ ആദ്യ വിധിയാണിത്.
Leave a Reply