Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:02 am

Menu

Published on June 6, 2014 at 11:55 am

എല്‍പിജി സബ്‌സിഡിപണമായി നല്‍കുന്നത് പുന:സ്ഥാപിക്കാന്‍ ശുപാര്‍ശ

lpg-may-get-cheaper-as-govt-plans-to-fix-prices

ന്യൂഡല്‍ഹി: പാചകവാതകത്തിനുള്ള സബ്‌സിഡി പണമായി ഉപഭോക്താവിന് നല്‍കുന്ന പദ്ധതി മാറ്റങ്ങളോടെ പുനസ്ഥാപിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശചെയ്തു.പാചകവാതകത്തിലുള്ള മൂല്യവര്‍ധിത നികുതി ഒഴിവാക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു.ആധാര്‍ നമ്പര്‍ ലഭിച്ചവര്‍ക്ക് പാചകവാതക സബ്‌സിഡിത്തുക നേരിട്ടു നല്‍കുന്ന പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് തുടക്കമിട്ടിരുന്നു. രാജ്യത്തെ 291 ജില്ലകളില്‍ ആറു ഘട്ടങ്ങളിലായി ഇത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍, ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും ആധാര്‍ നമ്പര്‍ ലഭിച്ചില്ലെന്നും പലര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്ലെന്നും വ്യാപകമായ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി ഈ വര്‍ഷം മാര്‍ച്ചില്‍ മരവിപ്പിക്കേണ്ടിവന്നു. എന്നാല്‍ ഈ പദ്ധതി സബ്‌സിഡിച്ചോര്‍ച്ച തടയുന്നതിന് സഹായിച്ചുവെന്ന് വിദഗ്ധസമിതി കണ്ടെത്തി. അതിനാല്‍ ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിലവിലെ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. സബ്‌സിഡിത്തുക വര്‍ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഡല്‍ഹിയില്‍ 905 രൂപയുള്ള പാചകവാകതത്തിന് 435 രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്. ചില മാസങ്ങളില്‍ സബ്‌സിഡിവിലയും കമ്പോളവിലയും തമ്മിലുള്ള വ്യത്യാസം കൂടുതലാണെന്ന് സമിതി ചൂണ്ടിക്കാട്ടി. മൂന്നു മാസത്തെ ബോധവത്കരണത്തിന് ശേഷം മാത്രമേ, പദ്ധതി നടപ്പാക്കാവൂവെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ ബാങ്കിങ് സംവിധാനത്തിലെ അപര്യാപ്തതകള്‍മൂലം ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സമിതിക്ക് മുന്നിലെത്തിയിരുന്നു. ഇത് കണക്കിലെടുത്ത് സഹകരണബാങ്കുകളും പോസ്റ്റ് ഓഫീസുകളും ബാങ്കുകളുമായി കൈകോര്‍ക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News