Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ഒന്നര ലക്ഷം രൂപ കടം തീർക്കാൻ ബ്യൂട്ടിഷ്യനേയും മകളെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഡൽഹിയുടെ പടിഞ്ഞാറൻ പ്രദേശമായ തിലക് നഗറിൽ മെയ് 21ന് ആയിരുന്നു സംഭവം. സംഭവത്തിൽ ആശാരിക്കാരനായ ബൽവേന്ദ്ര സിംഗ് (42)നെ പോലീസ് അറസ്റ്റ് ചെയ്തു. ബൽവേന്ദ്രയുടെ ബന്ധുവും ബ്യുട്ടിഷനുമായ ജസ്ബിർ കൗർ (36)നെയും മകൾ പ്രഭ്ജോത് കൗർ(14) എന്നിവരെ ആണ് ജസ്ബിറിന്റെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജസ്ബിറിന്റെ മകനെ പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ആണ്, ‘ബൽവേന്ദ്ര സിംഗ് ഒരു ആശാരി ആണ്. ഇയാൾ ഒന്നര ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. എന്നാൽ തികഞ്ഞ മദ്യപാനിയായ ഇയാൾ പണം ഒന്നും തിരിച്ചടച്ചില്ല. അങ്ങനെ ആണ് ബന്ധുവായ ജസ്ബിറിന്റെ വീട്ടിൽ മോഷ്ടിക്കാൻ ബൽവേന്ദ്ര തീരുമാനിക്കുന്നത്. മെയ് 20 ന് രാത്രി ജസ്ബിറിന്റെ വീട്ടിലെത്തിയ ബൽവേന്ദ്ര ഇവരെ എല്ലാവരെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം പണവും ആഭരണങ്ങളും എടുത്ത് മുങ്ങുകയായിരുന്നു. മോഷണ ശ്രമത്തിനിടെ നടന്ന കൊലപതകമാകും എന്ന് കരുതിയ പോലീസിന് പിന്നീട് ഇവരുടെ അന്ത്യകർമ്മങ്ങൾക്കായി ബന്ധുവായ ബൽവേന്ദ്ര എത്താഞ്ഞത് സംശയം ഉണർത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൽവേന്ദ്രയുടെ പക്കൽ നിന്നും രക്തം പുരണ്ട ചുറ്റികയും വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെടുത്തത്.’ പിന്നീടു നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
Leave a Reply