Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അരീക്കോട് യുവതിയേയും രണ്ട് മക്കളേയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊന്ന മുഹമ്മദ് ഷരീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷെറീഫിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇന്നലെ പുലര്‍ച്ചെയാണ് അരീക്കോട് ആലുങ്കലില്‍ റോഡില്‍നിന്നു മാറിയ വെള്ളക്കെട്ടില്‍ സ്കൂട്ടര്‍ വീണ് അരീക്കോട് വാവൂര്‍ സ്വദേശി മുഹമ്മദ് ഷരീഫിന്റെ ഭാര്യ സാബിറ,മക്കളായ അഞ്ചു വയസുകാരി ഫാത്തിമ ഫിദ രണ്ടു വയസുകാരി ഫൈസ എന്നിവര്‍ മരിച്ചത്.
കോഴിക്കോട്ട് നിന്ന് ഷോപ്പിങ് കഴിഞ്ഞ ശേഷം അരീക്കോട്ടെ വീട്ടിലേക്കു പോവുന്ന വഴിയാണ് സംഭവം നടന്നത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് ബൈക്ക് മറിയുകയായിരുന്നു എന്നാണ് ഷെരീഫ് പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ വേണ്ടി വെള്ളക്കെട്ടിലേക്ക് തള്ളിയിടുകയായിരുന്നുവെന്നു ഷരീഫ് സമ്മതിച്ചു. വയനാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് താന്‍ ഭാര്യയെയും മക്കളെയും കൊന്നതെന്നും ഷരീഫ് വെളിപ്പെടുത്തി. രണ്ടാം വിവാഹത്തെ ഭാര്യ എതിര്‍ത്തിരുന്നു. വിവാഹ മോചനം നടത്തിയാല്‍ സ്ത്രീധനമായി വാങ്ങിയ 75 പവനും ഒന്നര ലക്ഷം രൂപയും തിരികെ നല്‍കേണ്ടി വരുമെന്നതും കൊലപാതകത്തിന് പ്രേരിപ്പിച്ചു. കൂടാതെ സ്വര്‍ണം പണയത്തിലുമായിരുന്നു. പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചിരുന്നു. ഇതും കൊലപാതകത്തിന് കാരണമായി.
മരിച്ച ഫാത്വിമ ഫിദ വാവൂര്‍ പാറപ്പുറത്തെ പറമ്പ് ജി.എല്‍.പി സ്കൂളില്‍ എല്‍.കെ. ജി വിദ്യാര്‍ഥിനിയാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സാബിറയുടെ മൃതദേഹം നാടായ ഒളവട്ടൂരിലെ മായക്കരയിലെ പള്ളി ഖബര്‍സ്ഥാനില്‍ വൈകീട്ട് മറവുചെയ്തു.
Leave a Reply