Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ് സിനിമയില്‍ വിപ്ളവം സൃഷ്ടിച്ച നടനും സംവിധായകനുമായ മണിവണ്ണന്‍ ഇനി ഒരു ഓർമ്മ മാത്രമായി. ഹാസ്യാഭിനയത്തിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ ഇദ്ദേഹം സ്വഭാവ നടനായും മികച്ചുനിന്നു. മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിലുള്‍പ്പെടെ 400ലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും 50 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് . മലയാള ചിത്രങ്ങളായ ഫാന്‍റം, ഹായ് തുടങ്ങിയവയില്‍ വേഷമിട്ടിട്ടുണ്ട്.
സ്വാഭാവിക അഭിനയത്തിന് തമിഴില്‍ മണിവണ്ണന്‍ ശൈലി തന്നെ അനുകരിക്കപ്പെടാറുണ്ടായിരുന്നു. ടി.എസ്. ബാലുവും എസ്.വി. രംഗറാവുവുമാണ് മണിവണ്ണന്‍െറ തമിഴ് സിനിമയിലെ പ്രിയ അഭിനേതാക്കള്‍. അകിറ കുറസോവയുടെയും സത്യജിത്ത് റായിയുടെയും കടുത്ത ആരാധകന്‍ കൂടിയായ ഇദ്ദേഹം മിക്ക തമിഴ് സിനിമയിലും നായകന്‍െറയോ നായികയുടെയോ പിതാവിന്‍െറ റോളിലത്തെി. ഹാസ്യനടനായി തിളങ്ങിയ മണിവണ്ണന് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ വന്നു. ഉള്ളത്തെ അള്ളിത്താ എന്ന ചിത്രത്തിലെ ചാര്‍ളി ചാപ്ളിന്‍െറ കടുത്ത ആരാധകനായ മണിവണ്ണന്‍െറ ഇരട്ടവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Leave a Reply