Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുടെ ഫോണ്‍ കോളുകള്‍ മന്ത്രിമാരേയും രാഷ്ട്രീയക്കാരേയും വലക്കും.മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസുകളെ വലച്ച സരിതയുടെ ഫോണ്‍വിളികള്‍ മറ്റ് മന്ത്രിമാരിലേയ്ക്കും കെ.പി.സി.സി. പ്രസിഡന്റ് മേശ് ചെന്നിത്തല അടക്കമുള്ള എം.എല്‍ .എ.മാരിലേയ്ക്കും നീളുകയാണ്.വ്യാഴാഴ്ച മാധ്യമങ്ങള്‍ക്ക് ലഭിച്ച സരിതയുടെ മൊബൈല്‍ ഫോണിൻറെ കോള്‍ലിസ്റ്റ് അനുസരിച്ച് സരിതയുമായി ഫോണില്‍ സംസാരിച്ചവരില്‍ ചെന്നിത്തലയും കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങായ ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ , ഷിബു ബേബി ജോണ്‍ എന്നിവരും എം.എല്‍ .എ.മാരായ പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാന്‍ , ഹൈബി ഈഡന്‍ , മുന്‍മന്ത്രി മോന്‍സ് ജോസഫ്, കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍ , ടി.സിദ്ദിഖ്, എന്നിവരും ഉള്‍പ്പെടുന്നു.ആഭ്യന്തരമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലും സരിതയെ തിരിച്ചുവിളിച്ചവരില്‍ ഉള്‍പ്പെടുന്നു.മോന്‍സ് ജോസഫ് 107 തവണയും ഹൈബി ഈഡന്‍ 19 തവണയുമായണ് സരിതയുമായി സംസാരിച്ചത്.തന്റെ നിയോജകമണ്ഡലത്തിലെ ഒരു റിട്ടയേഡ് അധ്യാപികയില്‍ നിന്നും ഇവര്‍ പണം തട്ടിയെന്നും ഇതിനുവേണ്ടിയാണ് ടീം സോളാറിന്റെ ഓഫീസിലേയ്ക്ക് വിളിച്ചതെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ലക്ഷ്മി നായര്‍ എന്നയാളുമായാണ് സംസാരിച്ചതെന്നും ഇപ്പോഴാണ് അത് സരിത എസ്. നായരാണെന്ന് മനസ്സിലായതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സരിതയുമായി എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ലെന്ന് ബെന്നി ബെഹനാന്‍ എം.എല്‍ .എ പറഞ്ഞു. പൊതുപ്രവര്‍ത്തകരെ പലരും വിളിക്കും. മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചുവിളിക്കുന്നവരാണ് ഞങ്ങള്‍ . എന്നാല്‍ എല്ലാ കോളുകളും ഓര്‍ക്കണമെന്ന് നിര്‍ബന്ധമില്ല-ബെന്നി ബെഹനാന്‍ പറഞ്ഞു.
Leave a Reply