Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്റൂത്: സിറിയയില്‍ ഇസ്രായേല്‍ ചാരനെന്നാരോപിച്ച് ബന്ദിയാക്കിയ 19 വയസ്സുകാരനായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വധിച്ചു.കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഐ എസ് ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടു. 19 വയസ്സുള്ള ഇസ്മയിൽ മുസ്ലം എന്ന യുവാവിനെ, ഒരു കുട്ടി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഐഎസ് പുറത്തുവിട്ടത്. കുട്ടി വെടിവെക്കുന്നതിന് മുമ്പ് മുതിര്‍ന്ന ഒരാള്‍ ചെറിയ പ്രസ്താവന നടത്തുന്നതും വിഡിയോയിലുണ്ട്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ച് കുനിച്ചിരുത്തിയാണ് കൊല നടത്തിയത്.തന്റെ പിതാവും സഹോദരനുമാണ് ഇസ്രായേല്‍ ചാരനാവാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. സംസാരിച്ച് തീര്‍ന്നയുടന്‍ മുറിക്ക് പുറത്തു കൊണ്ടുപോയി കുട്ടി ഇയാളെ വെടിവെച്ച് കൊല്ലുകയാണ്.മുസ്ലത്തിന്റെ മരണം സ്ഥിരീകരിക്കാന്‍ വീണ്ടും രണ്ടു തവണ കൂടി നിറയൊഴിക്കുന്നുണ്ട്.ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഫുര്‍ഖാന്‍ മീഡിയയാണ് വിഡിയോ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ടത്. അതേസമയം തന്റെ മകന്‍ ഇസ്രായേല്‍ ചാരനാണെന്നുള്ള ഐഎസ് വാദങ്ങളെ മുസല്ലത്തിന്റെ പിതാവ് തള്ളിക്കളഞ്ഞു. ഒരു മാസം മുന്‍പ് തന്റെ മകനെ ടര്‍ക്കിയില്‍വെച്ച് കാണാതായെന്ന് പിതാവ് പറഞ്ഞു. ടര്‍ക്കിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഐഎസ് തീവ്രവാദികള്‍ തന്റെ മകനെ പിടിച്ചുകൊണ്ടു പോയതെന്നും കൊല്ലുന്നതിന് മുന്‍പായി അവനെക്കൊണ്ട് തീവ്രവാദികള്‍ ഇസ്രായേല്‍ ചാരനാണെന്ന് പറയിപ്പിച്ചതാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.സിറിയയിലെ വിമത സംഘത്തിനൊപ്പം ചേര്‍ന്ന സയ്ദ് ഇസ്‍മായില്‍ മുസല്ലത്തെ കാണാതായത് 2014ലാണ്. തുര്‍ക്കിയിലേക്കുള്ള യാത്രക്കിടെ ഇയാളെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
–
–
Leave a Reply