Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മീററ്റ്: ആശുപത്രി ജീവനക്കാര്‍ നവജാത ശിശുവിനെ ടോയ്‌ലറ്റില്‍ ഫ്‌ളെഷ് ചെയ്ത് കൊലപ്പെടുത്തി.സംഭവത്തിൽ ആശുപത്രിയിലെ നഴ്‌സ് ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഉത്തർപ്രദേശിലെ ഭഗ്പതിലെ ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് സംഭവം അരങ്ങേറിയത്.ജില്ലാ ആശുപത്രിയിലെ നഴ്‌സ് ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാരാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആശുപത്രിയിൽ പ്രസവത്തിനായി അഡ്‌മിറ്റായിരുന്ന നിൽവാര സ്വദേശിയായ ഖുശ്ബൂ എന്ന സ്ത്രീ പ്രസവ സംബന്ധമായ അസ്വസ്ഥതകൾ കൂടിയപ്പോഴാണ് ടോയ്‌ലറ്റിൽ പോയത്. ടോയ്‌ലറ്റിൽ തന്നെ യുവതി പ്രസിവിക്കുകയും ചെയ്തു. ടോയ്‌ലറ്റിനുള്ളിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട ഭർത്താവ് അതെന്തെന്നു നോക്കാൻ നഴ്‌സിനോട് പറയുകയായിരുന്നു. എന്നാൽ, ടോയ്‌ലറ്റിൽ വീണു കിടക്കുന്ന കുഞ്ഞിനെ കണ്ടുവെങ്കിലും അതിനെ എടുക്കാതെ ഒരു ഇരുമ്പുവടി കൊണ്ടുവരാനാണ് നഴ്‌സ് ആവശ്യപ്പെട്ടത്.തുടർന്ന് ജനിച്ച് മിനിറ്റുകൾ മാത്രം കഴിഞ്ഞ കുഞ്ഞിനെ വെള്ളമൊഴിച്ചും കമ്പികൊണ്ട് കുത്തിയും ടോയ്‌ലറ്റിനുള്ളിലേക്ക് കടത്തിവിടാനാണ് നഴ്‌സ് ശ്രമിച്ചത്. ഖുശ്ബു പ്രസവിച്ചിട്ടില്ലെന്ന് ഭർത്താവിനോട് നഴ്‌സ് പറയുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം തൂപ്പുകാർ വന്നപ്പോഴാണ് ടോയ്‌ലറ്റിൽ കുടുങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടത്. മൃതദേഹം ഇവർ പുറത്തെടുക്കുകയും ചെയ്തു.
Leave a Reply