Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:24 am

Menu

Published on August 3, 2015 at 11:45 am

ബൊക്കൊ ഹറാം തടവിലാക്കിയിരുന്ന 178 പേരെ സൈന്യം മോചിപ്പിച്ചു

nigeria-boko-haram-crisis-army-rescues-178-people

അബുജ: ബൊക്കൊ ഹറാം തീവ്രവാദികള്‍ തടവിലാക്കിയിരുന്ന 178 പേരെ രക്ഷപെടുത്തിയതായി നൈജീരിയന്‍ സേന വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ നിന്നാണ് സൈന്യം ഇവരെ മോചിപ്പിച്ചത്.രക്ഷപെടുത്തിയവരില്‍ 101 കുട്ടികളും 67 സ്ത്രീകളുമുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.നിരവധി തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത സൈന്യം ഒരു ബോക്കോ ഹറാം കമാന്‍ഡറെ പിടികൂടിയെന്നും നൈജീരിയന്‍ സൈനിക വക്താവ് അറിയിച്ചു. വ്യോമസേനയുടെ സഹായത്തോടെയായിരുന്നു ആക്രമണം.കുപ്രസിദ്ധമായ സംബിസ വനത്തിലുള്‍പ്പെടെ ബോക്കോ ഹറാം ബന്ദികളാക്കിയ നൂറുകണക്കിന് ആളുകളെ മോചിപ്പിക്കുമെന്ന് സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം തൊണ്ണൂറോളം പേരെയാണ് സൈന്യം രക്ഷിച്ചത്.ആറുവര്‍ഷമായി തുടരുന്ന ബോക്കോ ഹറാം ആക്രമണത്തില്‍ ഇതിനകം നൈജീരിയയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും ബലമായി തങ്ങളുടെ സൈനിക വിഭാഗത്തില്‍ ചേര്‍ക്കുകയുമാണ് ബോക്കോ ഹറാമിന്റെ ശൈലി. നൈജീരിയയില്‍ ശരിയത്ത് നടപ്പാക്കണമെന്നാണ് ഈ മുസ്ലീം ഭീകരസംഘടനയുടെ ആവശ്യം

Loading...

Leave a Reply

Your email address will not be published.

More News