Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 9:44 pm

Menu

Published on August 2, 2018 at 11:50 am

നിമിഷയുടെ കഴുത്തിൽ 15cm നീളത്തിൽ മുറിവ് ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു.

nimisha-murder-case-postmortem-report

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിമിഷയുടെ കഴുത്തിൽ അക്രമിയുടെ വെട്ടേറ്റ് 15cm നീളത്തിൽ മുറിവ് ഉണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിൽ ആഴത്തിലുള്ള മുറിവായതിനാൽ രക്തം വാർന്നുപോയതാണ് മരണകാരണം.

ഇതര സംസ്ഥാന തൊഴിലാളി വീട്ടിൽ വന്ന് അമ്മൂമ്മയുടെ മാല പൊട്ടിക്കുന്നതിനിടെ അടുക്കളയിൽ ആയിരുന്ന നിമിഷ കത്തിയുമായി ഓടിവന്നു , അക്രമി ആ കത്തി പിടിച്ച് വാങ്ങുകയും നിമിഷക്ക് നേരെ വീശി. ഒറ്റ വിശലിൽ കഴുത്തിനാണ് ആഴത്തിൽ വെട്ടേറ്റത്. 15 സെന്റിമീറ്ററോളം ആഴത്തിലാണ് വെട്ടേറ്റത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കഴുത്തിലുള്ള ആഴമേറിയ മുറിവ് അതീവ ഗുരുതരമാണ് അന്നനാളത്തിലും ശ്വാസനാളത്തിനും പരുക്കുണ്ട്. ശ്വാസനാളം പൂർണമായി മുറിഞ്ഞു പോവുകയും അതിൽനിന്ന് അമിത രക്തസ്രാവം കാരണം ശ്വാസനാളത്തിലേക്ക് ഇറങ്ങിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

ഡോ എ.കെ.ഉന്മേഷ് കളമശേരി മെഡിക്കല്‍ കോളജ് ഫൊറന്‍സിക് സര്‍ജന്‍ ആണ് പോസ്റ്റുമോർട്ടം നടത്തിയത് . ഇന്ന് രാവിലെ ആണ് റിപ്പോർട്ട് പൊലീസിന് കൈമാറിയത്. അക്രമണത്തിന് ഉപയോഗിച്ച കത്തി ഫോറൻസിക് സർജനെ കാണിച്ച് സ്ഥിരീകരിച്ചിരുന്നു. വിശദമായ പോസ്റ്റ്മാർട്ടൻ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ലഭിക്കും.

അന്യ സംസ്ഥാന തൊഴിലാളി ബിജു മുല്ലാഹ മോഷണം നടത്തുമ്പോഴായിരുന്നു സംഭവം. അക്രമി ഇവരുടെ വീടിനു അടുത്തായിരുന്നു വാടകക്ക് താമസിച്ചിരുന്നത്. വീട്ടിൽ അമ്മൂമ്മ മാത്രമായിരുന്ന സമയത്ത് മോഷണം നടത്താനായിരുന്നു ശ്രമം. എന്നാൽ നിമിഷക്ക് അന്ന് അവധി ആയിരുന്നു. സമഭാവം നടന്ന് 2 മണിക്കൂറിനുള്ളിൽ പ്രതിയെ നാട്ടുകാർ പിടികൂടി.

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അക്രമിയെ ഇന്നു കസ്റ്റഡിയിൽ വാങ്ങും. കോടതിയിൽനിന്നു വിട്ടുകിട്ടുന്ന സമയം അനുസരിച്ച് പ്രതിയെ ചിലപ്പോൾ ഇന്നുതന്നെ തെളിവെടുപ്പിനായി എടത്തിക്കാട്ടെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചേക്കും.

Loading...

Leave a Reply

Your email address will not be published.

More News