Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:40 am

Menu

Published on June 25, 2018 at 11:54 am

വീണ്ടും നിപ്പയെന്ന് സംശയം: മലപ്പുറത്തെ ജനപ്രതിനിധിയും രണ്ടു മക്കളും നിരീക്ഷണത്തില്‍

nipah-virus-symptoms-reported-again-in-kerala-but-need-to-confirm-from-manippal

നിപ്പ വൈറസ് വീണ്ടും ആശങ്ക പരത്തുന്നു. മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളും നിപ്പ വൈറസ്ബാ ധിച്ചെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്

അതെ സമയം ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലുള്ള മൂവരുടെയും സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയില്‍നിന്ന് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്റെറിലേക്ക് സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗബാധ സംശയിക്കുന്നവരെ മന്ത്രി കെ.ടി. ജലീല്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു.

നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതോടെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പകരം സംവിധാനം ജില്ലാ മെഡിക്കല്‍ ഓഫീസിനോട് അനുബന്ധിച്ചുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയതായി ഡി.എം.ഒ ഡോ. വി. ജയശ്രീ അറിയിച്ചു.

അതെ സമയം ജൂണ്‍ 30 വരെ നിപ്പ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും .ഫോണ്‍ നമ്പര്‍ 0495 2376063. ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന 0495 2381000 ,2380085, 2380087 എന്നീ നമ്പറുകളില്‍ നിന്നും സേവനം ലഭ്യമല്ല) നിപ്പ സംബന്ധിച്ച കാര്യങ്ങള്‍ക്കും പ്രകൃതി ദുരന്ത-പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കണ്‍ട്രോള്‍ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ഡി.എം .ഒ .അറിയിച്ചു.
നിപ്പ ജാഗ്രതയും, സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ നീരീക്ഷണവും ഈ മാസം അവസാനം വരെ തുടരും.

Loading...

Leave a Reply

Your email address will not be published.

More News