Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ 2 പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണിവര്‍. ഇതോടെ നിപ വൈറസ് ബാധിതരുടെ എണ്ണം 13 ആയി. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം, കേന്ദ്രസംഘങ്ങളുടെ പരിശോധന ഇന്നും തുടരും.
കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളായ സാലിഹ്, മറിയം, കൂട്ടാലിട സ്വദേശി ഇസ്മയില്‍, പേരാമ്പ്ര സ്വദേശി ജാനകി, ചെമ്പനോട സ്വദേശിയായ നഴ്സ് ലിനി, കൂരാച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം ചെക്യാട് സ്വദേശി അശോകന്‍ , മലപ്പുറം കൊളത്തൂര്‍ സ്വദേശി വേലായുധന്‍ തിരൂരങ്ങാടി സ്വദേശികളായ സിന്ധു, ഷിജിത എന്നിവരുടെ രക്തസാംപിളുകളില്‍ നിപ വൈറസ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരിന്നു.
അതിനിടെ കോഴിക്കോട് ചങ്ങരോത്ത് നിപ ബാധിച്ച് മരിച്ച സഹോദരങ്ങളുടെ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത് ഷഡ്പദങ്ങളെ മാത്രം കഴിക്കുന്ന വവ്വാലുകളെയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍. ഇത്തരം വവ്വാലുകളില്‍ വൈറസ് കാണാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് അവലോകന യോഗം ചേര്‍ന്നു.
Leave a Reply