Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി:പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്രസർക്കാരിനെതിരെ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാതെയാണ് ലോകസഭ പിരിഞ്ഞത്. പ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ടിആര്‍എസും, ബിജെഡിയും അവരുടെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ ഇവര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനാണ് സാധ്യത. കാവേരി ബോര്‍ഡ് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യാമെന്ന് എഐഎഡിഎംകെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ്, ഇടതുകക്ഷികള്‍, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്‍.ഡി.എ.ക്ക് 315 അംഗങ്ങളുള്ള ലോക്സഭയില്‍ പ്രമേയം വിജയിക്കില്ലെങ്കിലും പ്രതിപക്ഷനിരയില്‍ ഐക്യത്തിനുള്ള ആഹ്വാനമായി പ്രമേയം മാറും. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവെച്ചാല്‍ സഭ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പ്രമേയം പരിഗണിക്കുന്നത് ഒഴിവാക്കാനും സാധിക്കും.അതാണ് ഇന്ന് സംഭവിച്ചത്.
Leave a Reply