Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.മാധ്യമങ്ങളില്‍ വന്നപോലെ പരാമര്‍ശം കോടതിയില്‍നിന്നുണ്ടായിട്ടില്ല അതുകൊണ്ട് രാജിവെക്കില്ലന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.കുരുവിളയുടെ കേസില്‍ ഒന്നും മറയ്ക്കാനില്ല.രാജി ആവശ്യപ്പെട്ട പി.സി. ജോര്‍ജ് ചീഫ്വിപ്പ് സ്ഥാനം രാജിവെക്കണമെന്ന അഭിപ്രായമില്ലെന്നും തുടരുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.മുഖ്യമന്ത്രിക്കെതിരായ ജോര്‍ജിൻറെ വിമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ മറ്റ് മുഖ്യമന്ത്രിമാരില്‍നിന്ന് വ്യത്യസ്തനാണെന്നും വിമര്‍ശിക്കുന്നതില്‍ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.സംസാരിക്കുന്നവരുടെ രീതിവെച്ച് ഭാഷ മാറുമെന്നായിരുന്നു ചീഫ്വിപ്പിൻറെ കടുത്തഭാഷയെക്കുറിച്ചുള്ള പ്രതികരണം. താനായിരുന്നെങ്കില്‍ രാജിവെക്കുമായിരുന്നുവെന്ന പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ ‘എന്നിട്ട് രാജിവെച്ചില്ലല്ലോ’എന്ന് മുഖ്യമന്ത്രി ചോദിച്ചു.ബന്ധുവായ ആന്‍ഡ്രൂസ്, പേഴ്സനല്‍ സ്റ്റാഫ് അംഗം ദില്‍ജിത്ത് എന്നിവര്‍ ഒരു കോടിയിലേറെ പറ്റിച്ചെന്നാണ് കുരുവിളയുടെ പരാതി.തനിക്ക് ആന്‍ഡ്രൂസ് എന്ന ബന്ധുവോ ദില്‍ജിത്ത് എന്ന പേഴ്സനല്‍ സ്റ്റാഫോ ഇല്ല.കേസ് ഗൗരവപൂര്‍വം അന്വേഷിക്കുന്നു.ഒരു കള്ളം നൂറുവട്ടം പറഞ്ഞാല്‍ സത്യമാവില്ല. ആന്‍ഡ്രൂസ് മുഖ്യമന്ത്രിയുടെ സഹോദരൻറെ മകനാണെന്നാണ് ആരോപണമെന്ന് ചൂണ്ടിക്കാട്ടിപ്പോള്‍ സഹോദരൻറെ മക്കളുടെ പേര് അനില്‍ അലക്സ്, അജയ് ജേക്കബ് എന്നിങ്ങനെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കില്ല. കോടതിയില്‍ നടന്നത് എന്താണെന്ന് അഡ്വക്കറ്റുമാര്‍ക്കും ബാക്കിയുള്ളവര്‍ക്കുമറിയാം എന്നും അദ്ദേഹം പറഞ്ഞു.
Leave a Reply